scorecardresearch

ജാമ്യം വേണ്ട, തന്റെ പോരാട്ടം ഭരണകൂടത്തിനോട്; ഗ്രൊ വാസു ജയിലിലേക്ക്

2016-ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വാസുവിനെതിരായ കേസ്

2016-ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വാസുവിനെതിരായ കേസ്

author-image
WebDesk
New Update
Gro Vasu | Arrest | News

ഗ്രൊ വാസു

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രൊ വാസു ജയിലില്‍ തന്നെ തുടരും. ജാമ്യം എടുക്കാനില്ലെന്ന നിലപാടില്‍ വാസു ഉറച്ച് നിന്നതോടെ കോടതി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. തന്റോ പോരാട്ടം കോടതിയോടല്ല ഭരണകൂടത്തിനോടാണെന്നും വാസു വ്യക്തമാക്കി.

Advertisment

ഭരണകൂടത്തിന്റെ ഇരട്ടനീതിക്കെതിരെയാണ് എന്റെ പോരാട്ടം. കോടതിയോട് എതിർപ്പില്ല, ഭരണകൂടവും പൊലീസും ഇരട്ടനീതിയാണ് കാണിക്കുന്നത്. കോടതിക്ക് നിയമ പ്രകാരമേ ചെയ്യാനാവു. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് എന്റെ രീതി. തെറ്റുകൾക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറാണ്, വാസു കൂട്ടിച്ചേര്‍ത്തു.

പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റ്. ഇക്കാര്യം ജനം മനസിലാക്കുന്നില്ലെന്നും മനസിലാക്കുന്ന കാലം വരെ താൻ ജീവിച്ചിരിക്കണമെന്നുമില്ല, വാസു ചൂണ്ടിക്കാണിച്ചു.

2016-ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വാസുവിനെതിരായ കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് വാസുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും വാസും രേഖകളില്‍ ഒപ്പു വയ്ക്കാന്‍ തയാറായിരുന്നില്ല.

Advertisment
Maoist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: