/indian-express-malayalam/media/media_files/uploads/2021/06/Muttil-Tree-Felling-Case-3.jpg)
കൊച്ചി: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ ഉത്തരവിൻ്റെ മറവിൽ വൻതോതിൽ മരങ്ങൾ വെട്ടി നീക്കിയതായി സർക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ടി.എ.ഷാജി ബോധിപ്പിച്ചു. വനം നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണന്നും സർക്കാർ വിശദീകരിച്ചു.
വനം വകുപ്പ് പിടികൂടിയ മരങ്ങളും പ്രതികൾ ഹാജരാക്കിയ പട്ടികയിലെ മരങ്ങളും വ്യത്യസ്ഥമാണന്നും സർക്കാർ അറിയിച്ചു. പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് ജസ്റ്റീസ് കെ.ഹരിപാൽ വിധി പറയാൻ മാറ്റിയത്. വന ഭൂമിയിൽ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്നാരോപിച്ചാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.
Read Also: ഐഎസിൽ ചേർന്ന മകളെ നാട്ടിലെത്തിക്കണം; നിമിഷയുടെ മാതാവ് ഹൈക്കോടതിയിൽ
നേരത്തെ, മരം മുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്നുമുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തളളിയത്.
മരംമുറിയില്‍ 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എജി അറിയിച്ചു. സിബിഐ അന്വേഷണത്തിന് ആവശ്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും ഹര്‍ജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തി ലക്ഷ്യം വച്ചുള്ളതാണന്നും എജി ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.