കായംകുളം: ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് അമ്മയും രണ്ടു മക്കളും വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരാണു മരിച്ചത്.
വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണു മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ ജനല്‍ ഉള്‍പ്പെടെ കത്തിക്കരിഞ്ഞിട്ടുണ്ട്. ശശികലയും മീനുവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നു പൊലീസ് പറഞ്ഞു.
Also Read: കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍
ശശിധരന്‍ പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
ആത്മഹത്യ പരിഹാരമല്ല
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ അവരുടെ സേവനങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന കൗൺസലിങ് ഹെൽപ്‌ലൈനുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും: ഹൈദരാബാദ് ( റോഷ്നി)- 040 790 4646, മുംബൈ (ആസ്ര)-022 2754 6669, ഡൽഹി (സഞ്ജീവനി)- 011-24311918, ചെന്നൈ (സ്നേഹ) – 044- 24640050, ബെംഗളുരൂ (സഹായ്)- 080-25497777