scorecardresearch

എം.വിൻസന്റിന് എതിരെ പരാതി നൽകിയ ഇരയെ അപമാനിച്ച് കോൺഗ്രസ് പ്രവർത്തകർ

എം.വിൻസന്റിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് നെയ്യാറ്റിൻകര കോടതി വിധി പറയും

എം.വിൻസന്റിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് നെയ്യാറ്റിൻകര കോടതി വിധി പറയും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിൻസന്റ് എംഎൽഎ, എം.വിൻസന്റ് എംഎൽഎ, പിണറായി വിജയൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കോവളം എംഎൽഎ

തിരുവനന്തപുരം: എം. വിൻസന്റ്  എം.എൽ.എക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ വീട്ടമ്മയെ അപമാനിച്ച് കോൺഗ്രസ് പ്രവർത്തകർ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് എത്തിയ പരാതിക്കാരിക്ക് നേരെ ചീമുട്ടയേറ് ഉണ്ടായി. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ നെയ്യാറ്റിൻകര ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പൊലീസ് വാഹനത്തിൽ സ്വന്തം വീട്ടിലെത്തിയ വീട്ടമ്മക്കുനേരെ പരിസരവാസികളായ സ്ത്രീകളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ചീമുട്ടയെറിയുകയായിരുന്നു.

Advertisment

പരാതിക്കാരിയെ കൊണ്ടുവന്ന പൊലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. സ്ത്രീകൾ അടക്കമുള്ളവർ പരാതിക്കാരിയെ ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് വീട്ടമ്മയെ പൊലീസ് രാത്രിയോടെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. എം.എൽ.എ നിരപരാധിയാണെന്നും പരാതിക്കാരിയും സഹോദരനും ചേർന്ന് ഒരുക്കിയ കള്ളക്കഥയാണ് അറസ്റ്റിന് പിന്നിലെന്നും ഗൂഢാലോചന നടത്തിയ ഇരുവരും തങ്ങളുടെ പ്രദേശത്ത് താമസിക്കാൻ യോഗ്യരല്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം.

പരാതിക്കാരിയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും കുത്തിയിരുന്നതോടെ ഇവിടേക്കുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു. അതേസമയം എം. വിൻസൻറ് എം.എൽ.എ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന പൊലീസി‍ന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തായി. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 നും നവംബർ 11നും പരാതിക്കാരിയെ വീട്ടിനുള്ളിൽ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം എം.വിൻസന്റിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് നെയ്യാറ്റിൻകര കോടതി വിധി പറയും. വിൻസന്റിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Advertisment
Rape Cases Mla Indian National Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: