scorecardresearch

പാലക്കാട് പാസ്‌പോർട്ട് കേന്ദ്രത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി

ആറ് തവണ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നേരിട്ട് കണ്ടെന്നും എം.ബി.രാജേഷ് എംപി

mb rajesh, എംബി രാജേഷ്, mb rajesh's wife appointment controversy, എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദം, ninitha kanicheri, നിനിത കണിച്ചേരി, cpm, സിപിഎം, ninitha kanicheri kaladi university, നിനിത കണിച്ചേരി കാലടി സർവകലാശാല, kaladi university assistant professor appointment, കാലടി സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം, kaladi university assistant professor appointment controversy, കാലടി സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമന വിവാദം, Sree Sankaracharya University of Sanskrit, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, latest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍,indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

പാലക്കാട്: പാലക്കാട് ജില്ലയിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇക്കുറി യാഥാർത്ഥ്യമായിരിക്കുന്നത്. ഇതോടെ മലപ്പുറത്തെയും തൃശൂരിലെയും പാസ്‌പോർട്ട് സേവാ കേന്ദ്രത്തെ ആശ്രയിക്കേണ്ട ദുരിതത്തിൽ നിന്ന് പാലക്കാട് നിവാസികൾക്ക് ആശ്വാസമാകും.

ഒലവക്കോട് പോസ്റ്റ് ഓഫീസിലാണ് പാസ്‌പോർട്ട് സേവാ കേന്ദ്രവും ആരംഭിക്കുന്നത്. ദിവസവും നാന്നൂറിലധികം പാസ്‌പോർട്ട് അപേക്ഷകരുളള ജില്ലയാണ് പാലക്കാടെന്ന് എം.ബി.രാജേഷ് എംപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സ്വന്തമായി പാസ്‌പോർട്ട് സേവാ കേന്ദ്രം എന്ന ആവശ്യം ആറ് തവണ ഉന്നയിച്ചതാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയടക്കം നേരിട്ട് കണ്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും എംപി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

“പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും ആവശ്യക്കാർക്ക് എത്തിച്ചേരാൻ കഴിയുന്ന സ്ഥലം എന്ന നിലയിൽ ഷൊർണൂരിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം സ്ഥാപിക്കണമെന്നായിരുന്നു ഞാന്‍ നിർദേശിച്ചിരുന്നത്. എന്നാൽ ഉചിതമായ സ്ഥലം ലഭിക്കാതിരുന്നത് ഇതിന് തടസ്സമായി. പിന്നീടാണ് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉള്ള ഒലവക്കോട് പോസ്റ്റ് ഓഫീസിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കഴിഞ്ഞ മാസം കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാലക്കാട് പാസ്‌പോർട്ട് സേവാ കേന്ദ്രം യാഥാർത്ഥ്യമായിട്ടുള്ളത്.” എംപി പറഞ്ഞു.

നേരത്തേ ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാ സെൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംപി സ്വന്തമായി പാസ്‌പോർട്ട് സേവാ കേന്ദ്രം വേണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ministry of external affairs sanctioned passport seva centre in palakkad