scorecardresearch

'നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍

അന്വേഷണം നടക്കാനിരിക്കെ ആരെയും സംശയമുണ്ടെന്ന് പറയില്ലെന്നും മേയര്‍ പറഞ്ഞു.

അന്വേഷണം നടക്കാനിരിക്കെ ആരെയും സംശയമുണ്ടെന്ന് പറയില്ലെന്നും മേയര്‍ പറഞ്ഞു.

author-image
WebDesk
New Update
arya rajendran, letter controversy, thiruvananthapuram corporation,cpm, ie malayalam

തിരുവനന്തപുരം:നിയമനത്തിന് പട്ടിക ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയാതായും മേയര്‍ പറഞ്ഞു. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്, ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷണം നടക്കട്ടെയെന്നും മേയര്‍ പറഞ്ഞു. സി പി എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മേയര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

Advertisment

ബോധപൂര്‍വ്വം നഗരസഭ ഭരണസമിതിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശപാര്‍ശ കത്ത് നല്‍കുന്ന ശീലം സിപിഎമ്മിനില്ലെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും മേയര്‍ പറഞ്ഞു. തന്റെ സത്യസന്ധത കണ്ടെത്താനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓഫീസിനെ സംശയിക്കുന്നില്ലെന്നും പൂര്‍ണമായി വിശ്വാസമുണ്ടെന്നും അന്വേഷണത്തിലൂടെ കാര്യങ്ങള്‍ പുറത്ത് വരട്ടെയെന്നും മേയര്‍ പറഞ്ഞു. അത്ര ഗൗരവമുള്ള വിഷയമായതിനാലാണ് ആഭ്യന്തര മന്ത്രിയുടെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കിയതെന്നും ആര്യ പറഞ്ഞു

ഈ കത്ത് രൂപപ്പെട്ടത് എങ്ങനെ എന്ന് കണ്ടെത്തണം. ആരെങ്കിലും ബോധപൂര്‍വം തയാറാക്കിയതാണോ എന്ന് കണ്ടെത്തണം. സത്യപ്രതിജ്ഞ പാലിക്കേണ്ടതാണ്, അതിനാല്‍ കത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്തണം. കത്തുമായി ബന്ധപ്പെട്ട് മേയറുടെ ഓഫിസിനെ സംശയിക്കേണ്ട സാഹചര്യമില്ല. സമൂഹമാധ്യമഗ്രൂപ്പില്‍ പാര്‍ട്ടി നേതാവ് കത്ത് ഇട്ടത് പാര്‍ട്ടി അന്വേഷിക്കേണ്ടതാണ്. അന്വേഷണം നടക്കാനിരിക്കെ ആരെയും സംശയമുണ്ടെന്ന് പറയില്ലെന്നും മേയര്‍ പറഞ്ഞു.

Advertisment

താൽക്കാലിക നിയമനങ്ങളിലേക്കു പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു കത്തയച്ചെന്നാണു മേയർ ആര്യ രാജേന്ദ്രനെതിരെ ഉയർന്ന ആരോപണം.

Controversy Cpm Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: