/indian-express-malayalam/media/media_files/uploads/2020/01/golden-kayaloram.jpeg)
Kochi Maradu Flats Demolition Highlights: കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളും നിലംപൊത്തി. ഗോൾഡൻ കായലോരമാണ് അവസാനം പൊളിച്ചത്. നേരത്തെ തീരുമാനിച്ചതിലും 30 മിനിറ്റ് വെെകിയാണ് ഗോൾഡൻ കായലോരം പൊളിച്ചത്. കൃത്യം 2.30 ന് ഗോൾഡൻ കായലോരവും മണ്ണോടു ചേർന്നു. രണ്ട് മണിക്ക് പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് 30 മിനിറ്റ് വെെകിയത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായാണ് നാല് ഫ്ലാറ്റുകളും പൊളിച്ചത്.
ആദ്യം പൊളിച്ച ജെയിന്‍ കോറല്‍കോവിന് സമീപമുളള വീടുകളിലെ ആളുകളെ രാവിലെ ഒൻപതോടെ ഒഴിപ്പിച്ചു. മുഴുവന്‍ റോഡുകളും രാവിലെ 10.30 ന് ബാരിക്കേഡുകള്‍ ഉപയോഗിച്ചു ബ്ലോക്ക് ചെയ്തിട്ടുണ്ട്. പിന്നീട് ആ വഴിയിലൂടെ യാത്ര അനുവദിച്ചില്ല. സ്ഫോടനത്തിന്റെ ഭാഗമായുള്ള ആദ്യ സെെറൺ 10.30 ന് മുഴങ്ങി. രണ്ടാമത്തെ സെെറൺ മുഴങ്ങിയത് 10.55 നാണ്. കൃത്യം 11 ന് തന്നെ മൂന്നാമത്തെ സെെറൺ മുഴങ്ങി സ്ഫോടനം പൂർത്തിയായി. പൊളിക്കുന്ന ഫ്ലാറ്റുകളിൽവച്ച് ഏറ്റവും വലിയ കെട്ടിടമാണ് ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 16 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്.
ജെയിൻ കോറൽകോവ് നിലംപതിക്കുന്ന ദൃശ്യങ്ങൾ
Live Blog
Kochi Maradu Flats Demolition Live Updates: മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത് തത്സമയം
“ഞങ്ങളോടൊന്നും തോന്നരുതേ. ഞങ്ങളെ ഏൽപ്പിച്ച ജോലി മാത്രമാണ് ഞങ്ങൾ ചെയ്തത്,” മരടിലെ നാലാമത്തെ അനധികൃത ഫ്ലാറ്റായ ഗോൾഡൻ കായലോരവും മണ്ണോട് ചേർന്നശേഷം കെട്ടിടങ്ങൾ പൊളിച്ച എഡിഫിസ് കമ്പനിയുടെ എംഡിയ്ക്ക് പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു. ഫ്ലാറ്റുകളിൽനിന്നും കുടിയിറക്കപ്പെട്ട താമസക്കാരോടും ഉടമസ്ഥരോടുമായിരുന്നു ഉത്കർഷ് മേത്തയുടെ അപേക്ഷ. Read More
നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവിൽ മരടില്‍ സുപ്രീം കോടതി വിധി നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുകളയണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഫ്ലാറ്റ് പൊളിച്ചുകളയണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. അപ്പോഴെല്ലാം രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. Read More
സമീപത്തുള്ള വീടുകൾക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല. പരിസരപ്രദേശങ്ങളിലും അപകടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കായലിൽനിന്നു മൂന്ന് മീറ്റർ അകലെ, കെട്ടിടത്തിന്റെ മതിൽക്കെട്ടിനുള്ളിലാണ് അവശിഷ്ടങ്ങൾ പതിച്ചത്. നേരിയ തോതിൽ മാത്രമേ അവശിഷ്ടങ്ങൾ കായലിലേക്ക് വീണിട്ടുള്ളൂവെന്ന് ചുരുക്കം. കൂറ്റൻ കെട്ടിടം നിന്നിരുന്ന സ്ഥാനത്ത് ചീട്ട് അടുക്കിവച്ചതു പോലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രം.
തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ഇരട്ട ടവറുള്ള ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നലെ പൊളിച്ചത്. ഇന്നലെ രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂർ ആൽഫ സെറീനിലെ 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു.
മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളിലെ ശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിലംപൊത്തും. ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവുമാണ് ഇന്ന് പൊളിക്കുക. ജെയിന്‍ കോറല്‍കോവാണ് ആദ്യം പൊളിക്കുക. പൊളിക്കുന്ന ഫ്ലാറ്റുകളിൽവച്ച് ഏറ്റവും വലിയ കെട്ടിടമാണ് ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 17 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്. നാല് ഫ്ലാറ്റുകളിൽവച്ച് നേരിയ വെല്ലുവിളി ഉയർത്തുന്ന സമുച്ചയമാണ് ജെയിൻ കോറൽകോവ്. വലിയ ഫ്ലാറ്റ് ആയതിനാൽ തന്നെ സ്ഫോടന സമയത്ത് പ്രകമ്പനം കൂടുതലായിരിക്കും. ജെയിൻ കോറൽകോവിനെ സ്ഫോടനത്തിലൂടെ കിഴക്ക് ഭാഗത്തേക്ക് ചരിച്ചുവീഴ്ത്താനാണ് പദ്ധതി. ഫ്ലാറ്റിന്റെ നാല് നിലകളിലായാണ് സ്ഫോടനത്തിനുള്ള മരുന്നുകൾ നിറച്ചിരിക്കുന്നത്. ഒന്ന്, രണ്ട്, എട്ട്, പതിനാല് എന്നീ നിലകളിലാണ് സ്ഫോടനം നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights