/indian-express-malayalam/media/media_files/uploads/2019/11/Alan.jpg)
കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയതില്‍ പ്രതിഷേധമുണ്ടെന്ന് പന്തീരാങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ അലൈന്‍ ഷുഹൈബ്. പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് അലന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയുധമാക്കിയതാണെന്നും അലന്‍ പറഞ്ഞു.
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് അലന്‍ പറഞ്ഞു. പാര്‍ട്ടി തനിക്കൊപ്പമുണ്ടെന്നാണ് വിശ്വാസം. സര്‍ക്കാര്‍ ഒപ്പമുണ്ടോ എന്ന് തനിക്കറിയില്ലെന്നും അലന്‍ ഷുഹൈബ് പറഞ്ഞു.
Read Also: ശബരിമല പുനഃപരിശോധനാ വിധി: സാധ്യതകള്‍ എന്തെല്ലാം?
അലന്‍ ഷുഹൈബിനെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജയില്‍ വാര്‍ഡൻമാർ മോശമായി പെരുമാറുന്നെന്ന അലന്റെ പരാതി രേഖപ്പെടുത്തിയ ശേഷമാണ് അലനെ കസ്റ്റഡിയില്‍ വിട്ടത്.
യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കുമെതിരെ നടപടി സ്വീകരിക്കാൻ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി മൂന്നാംഗ കമ്മിഷനെ നിയമിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് അലനും താഹയും കുറ്റക്കാരെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും കണ്ടെത്തിയത്.
Read Also: മാവോയിസ്റ്റ് വിഷയം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ
നവംബർ ഒന്നിന് പൊലീസ് പട്രോളിങ്ങിനിടെ കോഴിക്കോട് പന്തീരാങ്കാവ് പാറമ്മലിൽ വൈകിട്ട് 6.45 ന് സംശയാസ്‌പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടെന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ ബാഗിൽനിന്ന് നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നുമാണ് കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us