scorecardresearch

യുവാവിന്റെ മരണം: ഡിവൈഎസ്‌പി മധുരയിലേക്ക് കടന്നതായി വിവരം

സംഭവം കഴിഞ്ഞയുടൻ തന്നെ ഇയാൾ തമിഴ്നാട്ടിലെ മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം

സംഭവം കഴിഞ്ഞയുടൻ തന്നെ ഇയാൾ തമിഴ്നാട്ടിലെ മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം

author-image
WebDesk
New Update
ഡി.വൈ.എസ്.പിക്കൊപ്പം ഒളിവില്‍ പോയ രണ്ട് പേര്‍ കൂടി പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍ വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മധുരയിലേക്ക് കടന്നതായാണ് സൂചന.

Advertisment

സംഭവം കഴിഞ്ഞയുടൻ തന്നെ ഇയാൾ തമിഴ്നാട്ടിലെ മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞ് വിപുലമായ അന്വേഷണമാണ് ഹരികുമാറിന് വേണ്ടി പൊലീസ് നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ ഒളിവിൽ പോയ ഹരികുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത് ഇയാളുടെ ഉന്നത ബന്ധം മൂലമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പൊലീസ് നീക്കങ്ങൾ ഇയാൾക്ക് സേനയിലെ ചിലർ തന്നെ ചോർത്തി നൽകുന്നുവെന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. പ്രതിയെ ജോലിയിൽനിന്നുംപിരിച്ചുവിടണമെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും വിജി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടയിൽ ഡിവൈഎസ്പി പിടിച്ചുതള്ളിയ സനൽ മറ്റൊരു വാഹനമിടിച്ച് മരിക്കുകയായിരുന്നു.

Murder Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: