ഹൈദരാബാദ്: മലയാളി യുവാവ് നാഗ്പുരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി നിതിൻ നായർ മരിച്ച സംഭവത്തിൽ ഭാര്യ പാലക്കാട് സ്വദേശി സ്വാതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 29നാണ് നിതിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ തലയിടിച്ച് വീണതിനെ തുടർന്നാണ് നിതിൻ മരിച്ചതെന്നാണ് സ്വാതി പൊലീസിന് നൽകിയ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചാണ് നിതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസ് കഴിഞ്ഞ ദിവസം സ്വാതിയെത്തേടി പാലക്കാട് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹ പരിശോധനയില്‍ ശ്വാസം മുട്ടിയുള്ള മരണമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിതിന്റെ സംസ്കാരം കഴിഞ്ഞയുടനെ സ്വാതിയും കുടുംബവും ഒളിവില്‍പ്പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാതിയെ പൊലീസ് കുടുക്കിയത്. നിതിന്റെ മരണത്തിന്റെ ആഘാതത്തില്‍ അച്ഛന് രമേശ് നായരും തൊട്ടുപിന്നാലെ മരിച്ചിരുന്നു.
Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ