/indian-express-malayalam/media/media_files/uploads/2018/03/athira-athira_1.jpg)
മലപ്പുറം: പട്ടികജാതിക്കാരന് മകളെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന നാണക്കേട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് ആതിരയുടെ പിതാവ് രാജന്. അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാജന്റെ മൊഴി മലപ്പുറം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ മാനസികമായി തകര്‍ത്തതായി രാജന് മൊഴി നല്കി.
മകള്‍ പട്ടികജാതിക്കാരനെ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകള്‍ തന്നെ അലട്ടിയിരുന്നതായും രാജന് മൊഴി നല്കി.
പട്ടാളക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. വെള്ളിയാഴ്ച പുത്തലം സാളിഗ്രാമ ക്ഷേത്രത്തിൽ വിവാഹിതരാവാൻ യുവതിയും കാമുകനും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിലും എത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ മദ്യപിച്ച് എത്തിയാണ് മകളെ ആക്രമിച്ചതെന്നും രാജന് പൊലീസിനോട് പറഞ്ഞു. അക്രമിക്കാന്‍ അച്ഛന് വരുന്നത് കണ്ട ആതിര വീട്ടില്‍ നിന്നും അയല്‍വീട്ടിലേക്ക് ഓടിയെങ്കിലും രാജന് പിന്നാലെ എത്തി കൊലപ്പെടുത്തുകയായിരുന്നു. രാജനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.