/indian-express-malayalam/media/media_files/uploads/2017/04/pinarayi-mahija.jpg)
തിരുവന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതിന് അനുമതി ലഭിച്ചു. ഈ മാസം 15 ശനിയാഴ്ച്ച കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരിക്കുന്നത്. നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ ഉണ്ടാക്കിയ കരാര്‍പ്രകാരമാണ് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചത്.
ഇതിനിടെ ജിഷ്ണു പ്രണോയ് കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കേസില്‍ പ്രതികൾക്കെതിരായി പൊലീസ് ചാർത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വാദത്തിനിടെ ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ ആത്മഹത്യക്കുറിപ്പിൽ പ്രതികൾ എന്ന് പറയുന്നവരെപ്പറ്റി യാതൊരു പരാമർശവും ഇല്ലെന്നും, ഇവരെ അനാവശ്യമായി വലിച്ചിഴക്കരുതെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ സാക്ഷിമൊഴികൾ അംഗീകരിക്കാനാകില്ലെന്നും, മുഖ്യസാക്ഷി കോളേജ് പ്രിൻസിപ്പലിന്റെ മൊഴിമാറ്റം സംശയം ഉളവാക്കുന്നതാണെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രിൻസിപ്പലിന്റെയും സഹപാഠിയുടേയും മൊഴി നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us