/indian-express-malayalam/media/media_files/uploads/2017/01/jayarajan.jpg)
കോഴിക്കോട്: വടകരയില്‍ പി.ജയരാജന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. മണ്ഡലം കമ്മിറ്റി യോഗം ജയരാജന്റെ പേര് അംഗീകരിച്ചു. കെ ടി കുഞ്ഞിക്കണ്ണൻ, മുഹമ്മദ് റിയാസ്, വി ശിവദാസൻ തുടങ്ങിയ പേരുകളും ഉയര്‍ന്നെങ്കിലുംമണ്ഡലം കമ്മിറ്റി ജയരാജന്റെ പേര് അംഗീകരിക്കുകയാണെങ്കില്‍ മത്സരിക്കട്ടേയെന്ന നിലപാടാണ് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്.കോഴിക്കോട് മണ്ഡലത്തില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എയുടെ പേരും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകരിച്ചു.
സി.പി.എം കോട്ടയാണെങ്കിലും രണ്ടുതവണ തുടർച്ചയായി വടകരയിൽ സി.പി.എം മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിൽ അടിയറവ് പറഞ്ഞതാണ്. ഈയൊരു സാഹചര്യത്തിലാണ് കരുത്തനായ സ്ഥാനാർഥി എന്ന നിലയിൽ പി. ജയരാജന്റെ പേര് വടകര മണ്ഡലത്തിൽ ഉയർന്നുവന്നത്.
കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ജയരാജന്റെ സ്വാധീനവും കോഴിക്കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ പാർട്ടിയുടെ ശക്തിയും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. കണ്ണൂരും കോഴിക്കോടും പി ജയരാജനുള്ള വലിയ ജനപിന്തുണ വോട്ടാക്കി മാറ്റാനാണ് പാർട്ടിയുടെ ആലോചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.