താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി കെഎസ്ആർടിസിയിൽ തുടരുന്നു. ഇന്ന് മാത്രം 998 സർവ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. തിരുവനന്തപുരം മേഖലയിൽ 350 സർവ്വീസുകളും, കോഴിക്കോട് മേഖലയിൽ 104 സർവ്വീസുകളും മുടങ്ങിയപ്പോൾ 448 സർവ്വീസുകളാണ് എറണാകുളത്ത് മുടങ്ങിയത്.
അതേസമയം പിരിച്ചുവിട്ടവർക്ക് പകരമായി പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരുടെ നിയമനം ഇന്നലെ നടന്നിരുന്നു. എന്നാൽ പൂർവ്വ സ്ഥിതിയിലേക്ക് പ്രവർത്തനമെത്തിക്കാൻ കെഎസ്ആർടിസിക്ക് ഇതുവരെ സാധിച്ചട്ടില്ല.
കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പ്രതിസന്ധി വരുമാനത്തിൽ കാര്യമായ കുറവുണ്ടാക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. ഡീസൽ ചെലവിലും കുറവുണ്ടായതായും, പിഎസ്സിയിലൂടെ നിയമനം നേടിയ പുതിയ കണ്ടക്ടർമാരുടെ നാളെ മുതൽ പരിശീലനം ആരംഭിക്കുമെന്നും എംഡി അറിയിച്ചു.