കൊച്ചി: കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളി സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്ര സേന ഏറ്റെടുക്കണമെന്ന ഉത്തരവ്
പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിആർപിഎഫ് ഹൈക്കോടതിയെ സമീപിച്ചു. പള്ളിപ്പുറം സിആർപിഎഫ് ബറ്റാലിയൻ ഡിഐജി
സമർപ്പിച്ച ഹർജി കോടതി അടുത്തയാഴ്ച പരിഗണിക്കും.
ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേന്ദ്ര സേനയെ വിന്യസിക്കുന്ന കീഴ്വഴക്കമില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. ഏതെങ്കിലും സാഹചര്യത്തിൽ കേന്ദ്രസേനയുടെ ഇടപെടൽ വേണ്ടിവന്നാൽ തന്നെ സംസ്ഥാന പൊലീസിന്റേയും റവന്യൂ അധികൃതരുടേയും സഹായം വേണം.
Also Read: പുതുമുഖങ്ങൾക്ക് അവസരം; മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന് കാനം രാജേന്ദ്രൻ
കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം പരിശോധിച്ചെന്നും ഉത്തരവ് നടപ്പാക്കുന്നതിന് പരിമിതികൾ ഉണ്ടെന്ന് അറിയിച്ചതായും ഡിഐജി ഹർജിയിൽ ബോധിപ്പിച്ചു. ഹർജിയിൽ തീർപ്പാവും വരെ കേന്ദ്രസേന ഏറ്റെടുക്കണമെന്ന നിർദ്ദേശം തൽക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും യാക്കോബായ പക്ഷവും അടക്കം സമർപ്പിച്ച അഞ്ച് അപ്പീലുകൾ ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു.
പള്ളി പിടിച്ചെടുക്കാനും ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നു നിർദേശിക്കാനും കോടതിക്ക് അധികാരമുണ്ട്. ആൾക്കൂട്ടം ഉണ്ടന്ന് പറഞ്ഞ് വിധി നടപ്പാക്കാതിരിക്കാനാവില്ല. അനുരജ്ഞനവും 34 ലെ ഭരണഘനാ ഭേദഗതിയും കേസിലെ കക്ഷികൾ തമ്മിലുള്ള വിഷയമാണെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.