/indian-express-malayalam/media/media_files/uploads/2018/02/kochi-ship-cochin-1.jpg)
കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎൻജിസിയുടെ സാഗർഭൂഷണ്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിക്കു കാരണം അസറ്റ്ലിൻ വാതകം ചോർന്നതാണെന്ന് റിപ്പോര്‍ട്ട്. ഫോറൻസിക് പരിശോധനയിലാണ് അസറ്റ്ലിൻ ചോർന്നത് സ്ഥിരീകരിച്ചത്.
കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കിനു മുകളിലെ എസി പ്ലാന്റിൽനിന്നു അസറ്റ്ലിൻ ചോർന്നതെന്നാണ് സൂചന. അസറ്റ്ലിൻ കത്തിയാൽ വിഷവാതകമായി മാറാൻ സാധ്യതയുണ്ട്. ഇതു ശ്വസിച്ചതാകാം മരണകാരണം. പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടും മറ്റും ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സാധിക്കുകയുളളൂ.
വാതകം എങ്ങനെ ചോർന്നു, സംഭവദിവസം രാവിലെ നടത്തിയ പരിശോധനയിൽ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ടു കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.