പാലാ: അതികായന് വിട ചൊല്ലി രാഷ്ട്രീയ കേരളം. അന്തരിച്ച കേരളാ കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.മാണിയെ അവസാന നോക്ക് കാണാൻ പാലായിൽ വൻ തിരക്കായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കരിങ്ങോഴക്കൽ തറവാട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. മാർ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. വീട്ടിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലാ കത്തീഡ്രൽ ദേവാലയത്തിലേക്ക് പുറപ്പെട്ടു. ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുത്തത്.
Read More: ‘ഞാന്‍ വല്യേ ഫുട്ബോളറായിരുന്നു’; പേരക്കുട്ടികള്‍ക്കൊപ്പം പന്ത് തട്ടുന്ന കെ.എം.മാണി, വീഡിയോ
പാലാ കത്തീഡ്രലിലെത്തിയ ശേഷം മെത്രാൻമാർ കെ.എം.മാണിയെ അനുസ്മരിച്ച് പ്രസംഗിച്ചു. പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കുടുംബാഗങ്ങൾ അന്ത്യചുംബനം നൽകിയാണ് പാലായുടെ മാണി സാറിനെ യാത്രയാക്കിയത്.
Read More: മാണി സാറില്ലാത്ത പാലാ പാലായല്ല
വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചു. രാത്രി ഏറെ വൈകിയിട്ടും നൂറുകണക്കിനാളുകളാണ് നാടിന്റെ നാനാതുറകളിൽ നിന്നായി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തിൽ കടകൾ ഇന്ന് അടച്ചിട്ടു. കെ.എം.മാണിയുടെ നിര്യാണത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും അനുശോചിച്ചു.
കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം കെ.എം.മാണിയുടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ഭാര്യയും മക്കളും അന്ത്യചുംബനം നൽകിയ ശേഷമായിരുന്നു മൃതദേഹം സംസ്കരിച്ചത്.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കെ.എം.മാണിയുടെ മൃതദേഹം സംസ്കരിക്കുന്നു. പാലാ കത്തീഡ്രല്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. വന്‍ ജനാവലിയാണ് കെ.എം.മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാലാ കത്തീഡ്രലിലേക്ക് എത്തിയത്.
വിലാപയാത്ര പാലാ കത്തീഡ്രലിൽ ദേവാലയത്തിലെത്തി. പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും. ആയിരങ്ങളാണ് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾക്കായി ഒത്തുചേർന്നിരിക്കുന്നത്. ഒന്നര മണിക്കൂറോളമാണ് വിലാപയാത്ര നടന്നത്. പാലാ നഗരം ചുറ്റിയായിരുന്നു വിലാപയാത്ര പള്ളിയിലെത്തിയത്.
കെ.എം.മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലാ കത്തീഡ്രലിലേക്ക് എത്തുന്നു.
ബസേലിയോസ് മാർ ക്ലിമീസ് ബാവയുടെ കാർമികത്വത്തിലാണ് വീട്ടിലെ തിരുക്കർമ്മങ്ങൾ നടന്നത്
പാലായിലെ വീട്ടിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരമാണ് പാലാ കത്തീഡ്രലിലേക്കുള്ളത്. മാണിയുടെ മൃതദേഹം വീട്ടിൽ നിന്ന് പുറത്തേക്ക് എടുത്തു. ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുക്കുന്നത്.
കെ.എം.മാണിയുടെ മൃതദേഹം വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം വിലാപയാത്രയായി പാലാ കത്തീഡ്രൽ ദേവാലയത്തിലേക്ക് കൊണ്ടുപോകുന്നു.
അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം.മാണിയുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. മാണിയുടെ കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്നാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. അവസാനമായി കെ.എം.മാണിയെ കാണാന്‍ ആയിരങ്ങളാണ് കരിങ്ങോഴക്കല്‍ വീട്ടിലെത്തിയിരിക്കുന്നത്. പൊതുദര്‍ശനത്തിന് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നഗരി കാണിക്കല്‍ ചടങ്ങിന് ശേഷം പാലാ കത്തീഗ്രല് ദേവാലയത്തില്‍ മൃതദേഹം സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടക്കുക.
നടൻ മമ്മൂട്ടി കരിങ്ങോഴയ്ക്കൽ തറവാട്ടിലെത്തി കെ.എം.മാണിക്ക് അന്തിമോപചാരം അർപ്പിച്ചു. ജോസ് കെ.മാണിയെയും മറ്റ് ബന്ധുമിത്രാദികളെയും കണ്ട് മമ്മൂട്ടി സംസാരിച്ചു. എഐസിസിക്ക് വേണ്ടി കെ.സി.വേണുഗോപാൽ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് മുകുൾ വാസ്നിക്കും കെ.എം.മാണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.