scorecardresearch

കെവിന്‍ വധക്കേസ്:എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടി സ്റ്റേ ചെയ്തത്. ഇന്നലെ ഷിബുവിനെ തിരികെ എടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു

മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടി സ്റ്റേ ചെയ്തത്. ഇന്നലെ ഷിബുവിനെ തിരികെ എടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു

author-image
WebDesk
New Update
kevin Murder Case,കെവിന്‍ വധകേസ്, SI Shibu,എസ്ഐ ഷിബു, Reinstated,തിരിച്ചെടുക്കുക, Kevin Neenu, Pinarayi Vijayan, ie malayalam,

കോട്ടയം: കെവിന്‍ കൊലപാതകേസില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടി സ്റ്റേ ചെയ്തത്. ഇന്നലെ ഷിബുവിനെ തിരികെ എടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് തിരിച്ചെടുക്കല്‍ നടപടി മരവിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.

Advertisment

ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെ ഒരു കൊല്ലം മുമ്പാണ് കെവിന്‍ കൊല്ലപ്പെട്ടത്. ഷിബുവിനെതിരെ കഴിഞ്ഞ ദിവസം വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും ജൂനിയറായ എസ്.ഐയായി ഷിബുവിനെ തരംതാഴ്ത്തുകയായിരുന്നു. ഇടുക്കിയിലേക്ക് ഇയാളെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കെവിന്റെ കുടുംബം തിരിച്ചെടുത്തതിനെതിരെ പരാതിയുമായെത്തിയത്.

കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എം.എസ്.ഷിബുവിനെ ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയതിനു ശേഷമാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം പറഞ്ഞു. ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നു.

Advertisment

കെവിന്‍ വധക്കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജില്ലാ പൊലീസ് മേധാവി മുതല്‍ സിവില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബു, എ.എസ്.ഐ ടി.എം. ബിജു, റൈറ്റര്‍ സണ്ണിമോന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍.അജയകുമാര്‍, എന്നിവരെ സസ്പെന്‍ഡ് ചെയ്തായിരുന്നു പൊലീസുകാര്‍ക്കെതിരായ നടപടികളുടെ തുടക്കം.

തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്ക്, കോട്ടയം ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ് എന്നിവരെ സ്ഥലംമാറ്റി. മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചതിനായിരുന്നു എസ്.പി ക്കെതിരെ നടപടി.

Pinarayi Vijayan Kevin Murder Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: