/indian-express-malayalam/media/media_files/uploads/2018/08/kerosene-kero-1.jpg)
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വീണ്ടും ഇരുട്ടടി നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചു. അരിക്ക് പിന്നാലെയാണ് മണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചത്.
12,000 ലിറ്റർ മണ്ണെണ്ണ കേരളത്തിന് നൽകാമെന്നും എന്നാൽ ഇതിന് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കി.ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് എഴുപത് രൂപ കേരളം നൽകേണ്ടി വരും. സബ്സിഡി അനുവദിച്ചിരുന്നെങ്കിൽ ലിറ്ററിന് 29 രൂപ മാത്രം നൽകിയാൽ മതിയായിരുന്നു.
പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാണ്. നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടൺ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ തീരുമാനം വിവാദമാവുകയും ജനരോഷം ഉണ്ടാകുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ വിശദമാക്കുകയായിരുന്നു.
അതേസമയം, വെള്ളപ്പൊക്ക ബാധിതർക്കുള്ള സഹായം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതാണ് തടസമെന്നും മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.