തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം. കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണിത്. മുരുഗേഷ് തേവര് എന്ന ഏജന്റ് മുഖേന തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് വിറ്റുപോയതെന്ന് മുരുഗേഷ് തേവര് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മാസത്തിൽ ഒന്ന് രണ്ട് ഒന്നാം സമ്മാനങ്ങൾ ഞങ്ങൾ വിൽക്കുന്ന ടിക്കറ്റിന് ലഭിക്കാറുണ്ടെന്നും കൊല്ലത്തു നിന്നാണ് തങ്ങൾ ലോട്ടറി വാങ്ങിയതെന്നും മുരുഗേഷ് കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ലഭിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു. “ഇത്തവണ ബമ്പറിന് നല്ല രീതിയിലുള്ള വില്പന ഉണ്ടായിരുന്നു. ഒരുപാട് കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല. മീനാക്ഷി ബമ്പറുകൾക്ക് പേര് കേട്ട സ്ഥലമാണ്,” കൗണ്ടറിലെ ജീവനക്കാർ പറഞ്ഞു.
രണ്ടാം സമ്മാനമായ 1 കോടി രൂപ TA 945778, TB 265947, TC 537460 , TD 642007, TE 177852, TG 386392 എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു. സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ TA 645465, TB 645465, TC 645465, TD 645465, TG 645465 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് ലഭിച്ചത്.
മൂന്നാം സമ്മാനം TA 218012, TB 548984, TC 165907, TD 922562, TE 793418, TG 156816, TA 960818, TB 713316, TC 136191, TD 888219, TE 437385, TG 846848 എന്നീ ടിക്കറ്റ് നമ്പരുകള്‍ക്കും ലഭിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഗതാഗത മന്ത്രി ആന്റണി രാജുവും നറുക്കെടുപ്പില്‍ പങ്കാളിയായി.