/indian-express-malayalam/media/media_files/uploads/2018/09/franco-mulakkal1.jpg)
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. അടുത്ത ബുധനാഴ്ചയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. ജാമ്യാപേക്ഷയെ അന്വേഷണ സംഘം ശക്തമായി എതിർത്തു.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അടക്കം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ ഹൈക്കോടതിയിൽ അന്വേഷണ സംഘം ഉയർത്തിക്കാട്ടി. ബിഷപ്പ് പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കാനുളള സാധ്യതകൾ ഉന്നയിച്ചാണ് പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ വാദിച്ചു. ആദ്യമായി പീഡിപ്പിക്കപ്പെട്ടെന്ന് പരാതിക്കാരി പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നടന്ന ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നതാണ് വീഡിയോ. പരാതിക്കാരിയുടെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദിസ ചടങ്ങായിരുന്നു ഇത്. ഇതിൽ പരാതിക്കാരിയായ കന്യാസ്ത്രീയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഒരുമിച്ച് പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോടതിയുടെ അറിവിലേക്കായാണ് സമർപ്പിക്കുന്നതെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ പൊലീസിനെതിരെ പരാതിയുമായി മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നാണ് കന്യാസ്ത്രീകൾ മുഖ്യമന്ത്രിയോട് പറഞ്ഞത്. വർഷങ്ങളായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമെന്നും നിരപരാധിയായ ബിഷപ്പിനെയാണ് ക്രൂശിക്കുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
ഇന്ത്യൻ നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച്, ഇരയും പരാതിക്കാരിയുമായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ജലന്ധർ അതിരൂപതയ്ക്ക് കീഴിലെ മിഷനറീസ് ഓഫ് ജീസസ് എന്ന കന്യാസ്ത്രീ സഭയാണ്. മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെയുടെ പേരിൽ ഇന്നലെ പുറത്തിറക്കിയ, എഴുതി തയ്യാറാക്കിയ വാർത്താക്കുറിപ്പിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നിരപരാധിയാണെന്ന് ആവർത്തിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us