scorecardresearch
Latest News

ഉച്ചഭക്ഷണ പദ്ധതി: കേരളത്തിന്റെ കണക്ക് ‘അസംഭവ്യ’മെന്ന് കേന്ദ്രം, വിശദമായി പരിശോധിക്കാന്‍ സമിതി

കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു

mid-day-meal
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 2022-23ല്‍ സംസ്ഥാനത്തെ പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പ്രവേശനം നേടിയ 99 ശതമാനം കുട്ടികളും ഉച്ചഭക്ഷണ പദ്ധതി പ്രയോജനപ്പെടുത്തിയെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം അസംഭവ്യമെന്ന് ചൂണ്ടിക്കാട്ടി വിശദമായി പരിശോധിക്കാന്‍ തീരുമാനം. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാരിന്റെയും സംയുക്ത ഉദ്യോഗസ്ഥ സംഘത്തെ രൂപീകരിക്കാനാണ് കേന്ദ്ര തീരുമാനം.

നേരത്തെ ഉച്ചഭക്ഷണ പദ്ധതി എന്നറിയപ്പെട്ടിരുന്ന പിഎം പോഷന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡിന്റെ (പിഎബി) യോഗത്തിലാണ് മേയ് 15 ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാരിന്റെയും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇക്കാര്യം കണ്ടെത്തിയതെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാ സെക്രട്ടറി സഞ്ജയ് കുമാര്‍, കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

യോഗത്തിന്റെ മിനിറ്റ്‌സ് അനുസരിച്ച്, സംസ്ഥാനത്തെ 14 ജില്ലകളിലെ പ്രൈമറി (ക്ലാസ് 1-5), അപ്പര്‍ പ്രൈമറി (68) സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 100 ശതമാനത്തോളം കുട്ടികളും 2022-23 ലെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംസ്ഥാനത്തിന്റെ അവകാശവാദത്തില്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. അടിയന്തര നടപടിയെന്ന നിലയില്‍, കണക്കുകളുടെ ആധികാരികത പരിശോധിച്ച് നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് ജൂലൈയില്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. പദ്ധതിക്ക് കീഴിലുള്ള ഡാറ്റാ എന്‍ട്രി പ്രക്രിയ വിശ്വസനീയമാണെന്ന് ഉറപ്പാക്കാന്‍ ഒരു ഫൂള്‍ പ്രൂഫ് സംവിധാനം ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘മേല്‍പ്പറഞ്ഞ പട്ടികകളില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ജില്ലകളില്‍, പ്രൈമറി സ്‌കൂളില്‍ എന്റോള്‍ ചെയ്ത 100% കുട്ടികൾക്കും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചഭക്ഷണം ലഭിച്ചതായി കാണിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് നിരീക്ഷിച്ചു. ഇത് അവിശ്വസനീയമായി തോന്നുന്നു. സ്‌കൂളുകള്‍, ബ്ലോക്കുകള്‍, ജില്ലകള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ താഴെക്കിടയിലുള്ള കണക്കുകള്‍ പരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഏതാനും ജില്ലകള്‍ സന്ദര്‍ശിക്കാമെന്ന് പിഎബി തീരുമാനിച്ചു.

സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ (സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്) എന്റോള്‍ ചെയ്ത 16,91,216 കുട്ടികളില്‍ 16,69,135 (99 ശതമാനം) പേര്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചഭക്ഷണം കഴിച്ചതായി കേരള സര്‍ക്കാര്‍ അവകാശപ്പെട്ടതായി മിനിറ്റ്‌സ് കാണിക്കുന്നു. അപ്പര്‍ പ്രൈമറി ഗ്രേഡുകളുടെ കാര്യത്തില്‍ 11,45,178 ഉം 10,85,129 ഉം (95 ശതമാനം).

100 ശതമാനത്തോളം കവറേജിന്റെ അവകാശവാദം പശ്ചിമ ബംഗാള്‍ സര്‍ക്കാരും നടത്തിയിരുന്നു, തുടര്‍ന്ന് ഒരു സംയുക്ത അവലോകന സംഘം രൂപീകരിച്ചു, കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയും ഫണ്ട് വഴിതിരിച്ചുവിടുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തെ എതിര്‍ത്തു.

പദ്ധതിക്ക് കീഴില്‍, പാചകച്ചെലവ് ഉള്‍പ്പെടെയുള്ള മിക്ക ഘടകങ്ങളും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളും തമ്മില്‍ 60:40 അനുപാതത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുമായി 90:10 അനുപാതത്തിലും വിഭജിച്ചിരിക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില പൂര്‍ണമായും കേന്ദ്രമാണ് വഹിക്കുന്നത്. ഔദ്യോഗികമായി, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 1-8 ക്ലാസുകളിലെ 12.21 കോടി വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala midday meal coverage improbable centre team examine ground reality