/indian-express-malayalam/media/media_files/uploads/2021/05/Kerala-High-Court.jpg)
കൊച്ചി: വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. യുവതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രതിക്ക് 2019 മുതൽ ബാർ അസോസിയേഷനിൽ മെമ്പർഷിപ്പുണ്ടന്നും ലൈബ്രേറിയനായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചുവെന്നും മെമ്പർഷിപ്പ് രേഖകൾ കാണാനില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ക്രിമിനൽ കേസുകളിൽ ഹാജരായ പ്രതി, അഞ്ച് കേസുകളിൽ കമ്മീഷണറായി പോയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കോടതി നിർദ്ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ വിട്ടയക്കാൻ നിർദേശിക്കണമെന്നുള്ള പ്രതിയുടെ ആവശ്യം കോടതി നിരസിച്ചു. നിയമ പഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തെന്നും മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നുമാണ് പ്രതിക്കെതിരായ ആരോപണം.
Also Read: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.