/indian-express-malayalam/media/media_files/uploads/2017/09/solar-1.jpg)
തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ടിലെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത് പ്രാഥമികമായി അന്വേഷിക്കാനുള്ള ഉത്തരവ് ഇറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്.
ക്രിമിനലും വിജിലൻസും ആയ കേസുകൾ പ്രത്യേക സംഘത്തെ വച്ച് പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും പ്രത്യേക കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി. ആരോപണവിധേയരായ ആരുടെയും പേരുകൾ പറയുന്നില്ല.
അതേസമയം, സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ സമർപ്പിക്കും. ഒരു ദിവസത്തേക്ക് മാത്രമായി രാവിലെ ഒമ്പതിന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം നടപടികളെല്ലാം പൂർത്തീകരിച്ച് പിരിയും. സഭയിൽ റിപ്പോർട്ടിന്മേൽ ചർച്ച ഉണ്ടാവില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us