/indian-express-malayalam/media/media_files/uploads/2017/02/senkumar-pinarayi.jpg)
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറും സർക്കാരും തമ്മിലുഷ്ഷ ഭിന്നത രൂക്ഷമായി തുടരുന്നു. അദ്ദേഹത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിയമിക്കുന്നതിനോടാണ് സംസ്ഥാന സർക്കാരിന് എതിർപ്പ്. ഇക്കാര്യത്തിലെ വയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ട് ഈ സർക്കാരിന്റെ തുക്കത്തിൽ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് ഇദ്ദേഹത്തിന് അനുകൂലമായ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഇദ്ദേഹം മികച്ച ഉദ്യോഗസ്ഥനാണെന്നും അഴിമതി കേസുകളിൽ ഉൾപ്പെടാത്ത ആളാണെന്നുമാണ് നേരത്തേ യുഡിഎഫ് കാലത്തെ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയും നൽകിയിരിക്കുന്ന സാക്ഷ്യപത്രം. ഇപ്പോൾ ട്രിബ്യൂണലിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഇവിടെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ വി.സോമസുന്ദരത്തെയും ശുപാർശ സമർപ്പിച്ചിട്ടുണ്ട്.
പട്ടികയിൽ തിരുത്തൽ നടത്താനോ പുതിയ തിരഞ്ഞെടുപ്പ് നടത്താനോ സർക്കാരിന് അധികാരമില്ല. ഇതിനാലാണ് കേന്ദ്രത്തിലേക്ക് അ?ക്കുന്ന അഭിപ്രായകത്തിൽ സെൻകുമാറിന് എതിരായി പരാമർശങ്ങൾ ഉണ്ടാവുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.