/indian-express-malayalam/media/media_files/uploads/2017/03/high-court.jpg)
കൊച്ചി: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ സർക്കാർ ഇന്ന് വിശദീകരണം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് നേരത്തെ കോടതി ആരാഞ്ഞിരുന്നു.
പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും അന്വേഷണം വേണമെന്നും കാണിച്ച് ചാലക്കുടി സ്വദേശി നല്‍കിയ കത്താണ് കേസിന് ആധാരം. ജസ്റ്റിസ് ചിദംബരേശ്വരന് ലഭിച്ച കത്തിൽ സ്വമേധയാ കേസെടുക്കാൻ അദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. ദുരിതാശ്വാസ നിധിയുടെ ഉപയോഗം ദുരിതബാധിതർക്ക് തന്നെ ലഭിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ദുരിതാശ്വാസ നിധിയിൽ ഇതുവരെ 1000 കോടിയാണ് എത്തിയിട്ടുളളത്. ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന തുകയുടെ ഉപയോഗം സുതാര്യമായിരിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൂഴ്‌ത്തിവയ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 1027 കോടിയാണ്. പണമായും ചെക്കുകളായും എത്തിയത് 835 കോടി രൂപ. ഇലക്ട്രോണിക് പെയ്മെന്‍റായി 145 കോടി രൂപയും യുപിഐ, ക്യുആര്‍, വിപിഎ എന്നിവ വഴി 46.04 കോടി രൂപയും ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.