കൊച്ചി : പ്രളയബാധിത മേഖലകളിൽ അനധികൃതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തരുതെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കുന്നു. ജില്ലയിലെ പലയിടങ്ങളിലും വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പ്രഷർ,പ്രമേഹ०,ക്യാൻസർ,പക്ഷാഘാത० തുടങ്ങിയ രോഗങ്ങൾക്ക് കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ വിവിധ ആരോഗ്യ പരിപാടികൾ വഴി ചിട്ടയായി ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന ധാരാള० രോഗികളു० ക്യാംപുകളിൽ വന്നുപോയിട്ടുണ്ട്.അത്തരം രോഗികൾ ഈ അവസരത്തിൽ ഇതുപോലുള്ള ക്യംപുകളിൽ ചികിത്സ തേടുന്നത് ഇതുവരെ ചെയ്തുകൊണ്ടിരുന്ന അവരുടെ ചികിത്സാക്രമത്തിന്റെ താളം തെറ്റുന്നതിന് ഇടയാക്കും. തന്നെയുമല്ല,ഇത് പലപ്പോഴും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമാകുകയും ചെയ്യുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഒഫീസര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രളയകെടുതിമൂല० ദുരിതമനുഭവിച്ചവർക്ക് തക്കസമയത്ത് സർക്കാർ സംവിധാനങ്ങളോടൊപ്പ० നിന്ന് പ്രവർത്തിച്ച എല്ലാ വ്യക്തികളോടു०,സ०ഘനടകളോടു०, സ്ഥാപനങ്ങളോടുമുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നിസീമമായ നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നുള്ള ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ സന്നദ്ധതയുള്ള സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കൺട്രോൾ റൂം നമ്പര്‍ 9946992995മായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അനധികൃതമായി നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ മൂലമുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾക്ക് ബന്ധപ്പെട്ട സംഘാടകർക്കായിരിക്കും ഉത്തരവാദിത്തമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.