Kerala Rains Floods Weather Live Updates: തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലൊന്നും മഴയുടെ മുന്നറിയിപ്പില്ല.
എന്നാല്‍, കേരള തീരത്ത് കാറ്റിന്റെ വേഗം 40 മുതൽ 50 കിലോ മീറ്റർ വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എന്നാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.
ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ആഗസ്ത് ഒന്നു മുതൽ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയിൽ 9.34 കോടി രൂപയുടെ കാർഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവർഷം കൂടുതലായി ബാധിച്ചത്. കുലച്ച 66347 വാഴകളും 44688 സാധാരണ വാഴകളും നശിച്ചു. ടാപ്പിങ് നടത്തുന്ന 3394 റബ്ബർ മരങ്ങളും അല്ലാത്ത 1502 എണ്ണവും അടക്കയുള്ള 3974 കവുങ്ങുകളും ഇല്ലാത്ത 1385 എണ്ണവും കാലവർഷത്തിൽ നശിച്ചു. തെങ്ങ്, ഇഞ്ചി, മഞ്ഞൾ, റബ്ബർ, കുരുമുളക്, കപ്പ എന്നിവയെയും കാലവർഷം ബാധിച്ചു.ജില്ലയിലെ 8965 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്
മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇന്നലെ നടത്തിയ തിരച്ചിലിൽ 3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.ചെല്ലദുരൈ (55), രേഖ (27),രാജയ്യ (55)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി ദുരന്തത്തിൽ അകപ്പെട്ട 18 പേരെ കൂടി കണ്ടെത്താനുണ്ട്.
വയനാട് ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 1209 വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത്. 42 വീടുകള്‍ പൂര്‍ണമായും 1167 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി താലൂക്കില്‍ മാത്രം 39 വീടുകള്‍ പൂര്‍ണമായും 1009 വീടുകള്‍ ഭാഗികമായും നശിച്ചു. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് ഇവിടെയാണ്. ബത്തേരി താലൂക്കില്‍ ഒരു വീടും മാനന്തവാടിയില്‍ രണ്ടു വീടുകളുമണ് പൂര്‍ണമായി തകര്‍ന്നത്. ബത്തേരിയില്‍ 35 ഉം മാനന്തവാടിയില്‍ 123 ഉം വീടുകള്‍ ഭാഗിക നാശം സംഭവിച്ചു.
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് മഴ കഴിഞ്ഞ 24 മണിക്കൂറിൽ കുറവായിരുന്നു. ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂരും കാസർഗോഡ് ജില്ലയിലെ കുഡുലുവിലുമാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, അഞ്ച് സെന്റിമീറ്റർ. ഹരിപ്പാട് നാല് സെന്റിമീറ്ററും വർക്കല, മൂന്നാർ, മൈലാടുംപാറ, തളിപറമ്പ, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും ലഭിച്ചു.
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് മഴ കഴിഞ്ഞ 24 മണിക്കൂറിൽ കുറവായിരുന്നു. ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂരും കാസർഗോഡ് ജില്ലയിലെ കുഡുലുവിലുമാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, അഞ്ച് സെന്റിമീറ്റർ. ഹരിപ്പാട് നാല് സെന്റിമീറ്ററും വർക്കല, മൂന്നാർ, മൈലാടുംപാറ, തളിപറമ്പ, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും ലഭിച്ചു.
11/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇനി 18 പേരെ കൂടി കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. പുഴയിൽ ഇന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തത്. ഇന്നലേയും പുഴകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.
Malankara Dam11.08.20208.00 AM MWL- +43.00mFRL - +42.00mSpillway crest level-+36.90m Dead storage-27.00Mm3Gross storage at FRL- 37.00 Mm3Present Water Level- 39.10mStorage - 27.20Mm3Live storage-0.20Mm3 Inflow - 115.153m3/secTotal outflow-126.264m3/secCanal release-NilSpillway release- 108.264m3/secPower discharge-MSHEP(KSEB)- 18.00m3/sec.Rain fall(Last 24 hours )- mm
11.08.2020- 07:00 am- Level 136.75ft- Inflow average 2130c/s- Discharge 2130c/s
Date : 11-08-2020Water level : 252.00 MRain fall up to 7AM : 16 mmPresent Gross Storage : 4.92 MCM% of Gross Storage : 91.96 %Inflow : 25.9565 MCMSpill at 7am: 175.97 m3/secSpilled/day : 17.06 MCMP.H Discharge/day: 8.8965 MCMGeneration per day : 4.096 MUPre.Year Water level : 252.00 Mpre.year gross storage : 4.92 MCM ( 91.96 %)
രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താൻ ഇന്നും തിരച്ചിൽ തുടരുന്നു. മൂന്ന് കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. ഇനി 21 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. നിലവിൽ മരണ സംഖ്യ 49 ആയി. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. പുഴകൾ കേന്ദ്രീകരിച്ചാണ് ഇന്നലെ പ്രധാനമായും തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ നിന്ന് ഇതുവരെ 12 മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. Read More
നിലവിൽ ജലം പുറത്തേക്ക് വിടുന്നതിന്റെ അളവ് താഴെപ്പറയുന്ന പ്രകാരമാണ്.
മലങ്കര - 108.834 m3/secകല്ലാർകുട്ടി - 120 m3/secലോവർ പെരിയാർ - 175.97 m3/secപൊൻമുടി - 0.24 MCMഇരട്ടയാർ - 5 cumecsകല്ലാർ - 5 cumecs
വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.
കേരള തീരത്ത് കാറ്റിന്റെ വേഗം 40 മുതൽ 50 കിലോ മീറ്റർ വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളിലൊന്നും മഴയുടെ മുന്നറിയിപ്പില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല.