/indian-express-malayalam/media/media_files/uploads/2021/01/thomas-issac.jpg)
Kerala Budget 2021 Highlights: തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഭാഗമായുളള ആറാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് പൂർത്തിയാക്കി. മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് റെക്കോർഡും നേടി. കെ.എം.മാണിയുടെ റെക്കോർഡ് ഐസക് മറികടന്നു. 3.18 മണിക്കൂറാണ് അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാര്‍ച്ച് 13ന് മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് ഇത്തവണ മറികടന്നത്.
ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ നിലവിൽ വരുമെന്ന് തോമസ് ഐസക് പറഞ്ഞു. പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും. കുടിശ്ശിക മൂന്നു ഗഡുക്കളായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേമ പെൻഷൻ തുക വീണ്ടും വർധിപ്പിച്ചതാണ് സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കി. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1,400 ൽ നിന്ന് 1,500 ആക്കി ഉയർത്തിയത്. എല്ലാ മാസവും ക്ഷേമ പെൻഷൻ തുക വീട്ടിലെത്തും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു.
എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്‌ക്ക് ലാപ്‌ടോപ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും.
Live Blog
Kerala Budget 2021 Highlights: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ
- കേവല ദാരിദ്ര്യം അനുഭവിക്കുന്ന കേവലം 5 ലക്ഷം കുടുംബങ്ങളുടെ സ്ഥായിയായ ഉന്നമനത്തിന് 5 വർഷം കൊണ്ട് നടപ്പാക്കുന്ന മൈക്രോ പ്ലാൻ
- ഓരോ കുടുംബത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് പദ്ധതികൾ തയ്യാറാക്കി സ്കീമുകൾ ഏകോപിപ്പിച്ച് നടപ്പിലാക്കും
- ഒരു കുടുംബത്തിന് ശരാശരി 15 ലക്ഷം രൂപ വച്ച് 6000-7000 കോടി രൂപയായിരിക്കും ചെലവഴിക്കപ്പെടുക
- 2021-22 ൽ ലൈഫ് മിഷനിൽനിന്നും 52000 പട്ടികവിഭാഗ കുടുംബങ്ങൾക്ക് വീട് നൽകും
- നൈപുണി പരിശീലനം വഴി 2021-22 ൽ 2500 പേർക്ക് തൊഴിലവസരം ഒരുക്കും
- 2021-22 ൽ മത്സ്യമേഖലയ്ക്ക് 1500 കോടി രൂപ
- ചെല്ലാനം, ചേർത്തല തീരസംരക്ഷണത്തിന് കിഫ്ബിയിൽനിന്ന് 100 കോടി രൂപ
- 2020-21 ൽ തീരപ്രദേശത്ത് ലൈഫ് മിഷൻ 7500 വീടുകൾ
- 100 ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾക്ക് 25 ശതമാനം സബ്സിഡിയോടെ വായ്പ
- മണ്ണെണ്ണ സബ്സിഡിക്ക് 60 കോടി
- ചെറുകിട ഇൻബോർഡ് വളളങ്ങൾക്ക് ഇന്ധന സബ്സിഡിക്ക് 10 കോടി രൂപ
- വായ്പകൾക്ക് ഒറ്റത്തവണ തീർപ്പ്
- ഓൺലൈൻ വ്യാപാരത്തിനുളള ഇ-ഓട്ടോയ്ക്ക് 25 ശതമാനം സബ്സിഡി
- മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് നൽകുന്ന വായ്പകൾക്ക് 25 ശതമാനം സബ്സിഡി
- കക്ക സംഘങ്ങൾക്ക് 3 കോടി രൂപ
- പ്രതിഭാ തീരത്തിന് 10 കോടി രൂപ
- തൊഴിലുറപ്പ് പദ്ധതിയിൽ 3 ലക്ഷം പേർക്കു കൂടി തൊഴിൽ നൽകും
- തൊഴിലുറപ്പ് ക്ഷേമനിധി നിലവിൽ വരും
- അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ
- അഭ്യസ്ത വിദ്യരായ യുവതി-യുവാക്കൾക്ക് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ ഇന്റേൺഷിപ്. ഇതിനായി പ്രത്യേകം 100 കോടി രൂപ
- കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് അതിവർഷാനുകൂല്യം നൽകുന്നതിന് 100 കോടി രൂപ
- സംഘകൃഷി വ്യാപനത്തിലൂടെയും മറ്റും 2 ലക്ഷം പേർക്ക് കാർഷിക മേഖലയിൽ പുതിയ തൊഴിൽ
- സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ, കുടുംബശ്രീ, സഹകരണ സംഘങ്ങൾ എന്നിവ വഴി 2021-22 ൽ കാർഷികേതര മേഖലയിൽ 3 ലക്ഷം തൊഴിൽ സൃഷ്ടിക്കും
2021-22 ൽ 10000 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിക്കും
2021-22 ലെ പ്രധാന നിർമ്മാണ പദ്ധതികൾ
- ആലപ്പുഴ-ചങ്ങനാശേരി സെമി എലവേറ്റഡ് ഹൈവേ
- പാരിസ്ഥിതിക അവലോകനം പൂർത്തീകരിച്ച് വയനാട് തുരങ്കപാത
- 36 റെയിൽവേ മേൽപ്പാലങ്ങൾ
- പൊന്നാനി, മുനമ്പം പാലങ്ങൾ
- പുനലൂർ-കോന്നി-പ്ലാച്ചേരി-പൊൻകുന്നം 82 കി.മീ റോഡ്
- സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം: തിരുവനന്തപുരം രണ്ടാംഘട്ടം, കോഴിക്കോട് രണ്ടാംഘട്ടം, കൊല്ലം, തൃശൂർ, ആലപ്പുഴ
- മലയോര ഹൈവേയുടെ 12 റീച്ചുകളുടെ പൂർത്തീകരണം
- ദേശീയപാത 66 ന്റെ പുതിയ റീച്ചുകൾ
- തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എലവേറ്റഡ് സമാന്തരപാതയടക്കം കൊച്ചിയിലെ പ്രാധാന റോഡ് നെറ്റ്‌വർക്ക്
- 2021-22 ലെ വനിതാ ഘടക പദ്ധതി അടങ്കൽ 1347 കോടി രൂപ
- കുടുംബഭാരം മൂലം തൊഴിൽ ഉപേക്ഷിച്ച സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് പ്രത്യേക പരിപാടി
- സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ വീട്ടുഭാരം പങ്കുവയ്ക്കണം. അടുക്കളകളുടെ യന്ത്രവൽക്കരണത്തിന് സ്മാർട്ട് കിച്ചൺ പദ്ധതി
- കുടുംബശ്രീക്ക് 1749 കോടി രൂപ
- ആശ വർക്കർമാരുടെ അലവൻസിൽ 1000 രൂപയുടെ വർധനവ്
- അങ്കണവാടി ടീച്ചർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയായും ഹെൽപ്പർമാരുടേത് 1500 രൂപയായും ഉയർത്തി
- അലവൻസിൽ 10 വർഷത്തിൽ താഴെ സർവ്വീസുളളവർക്ക് 500 രൂപ വീതവും മുകളിലുളളവർക്ക് 1000 രൂപയും വർധന
- സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സിന്റെ ഹോണറേറിയം 24000 രൂപയായി ഉയർത്തുന്നു
- പാചക തൊഴിലാളികളുടെ പ്രതിദിന അലവൻസിൽ 50 രൂപയുടെ വർധന
- സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകർ/ആയമാരിൽ 10 വർഷത്തിൽ താഴെയുളളവരുടെ അലവൻസ് 500 രൂപ വീതവും അതിനു മുകളിലുളളവരുടേത് 1000 രൂപ വീതവും വർധനവ്
- സിഡിഎസ് ചെയർപേഴ്സൺമാരുടെ ഹോണറേറിയം 8000 രൂപ
- സിഡിഎസ് അംഗങ്ങൾക്ക് ടിഎ പ്രതിമാസം 500 രൂപ
- തദ്ദേശ ഭരണ ജനപ്രതിനിധികളുടെ ഹോണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു
- പ്രതിവാര ഭാഗ്യക്കുറികളിൽ 11000 സമ്മാനങ്ങൾ കൂടി
- 100 രൂപ സമ്മാനത്തിന് ഏജന്റ്സ് പ്രൈസ് 10 ൽ നിന്നും 20 രൂപയാക്കി
- എല്ലാ ഏജന്റ് പ്രൈസും 12 ശതമാനമാക്കി
- എല്ലാ സ്ലാബുകളിലുമുളള ഡിസ്കൗണ്ട് അരശതമാനം വീതം വർധിപ്പിച്ചു
- ഭാഗ്യക്കുറി വിൽപനക്കാർക്ക് ഭവന നിർമ്മാണ സഹായം നൽകാൻ ലൈഫ് ബംബർ ഭാഗ്യക്കുറി
ക്ഷേമാനുകൂല്യങ്ങളിൽ വൻ വർധനവ്
- വിവാഹ ധനസഹായം 5000ൽ നിന്നും 25000 രൂപ ആയി
- പ്രവസാനുകൂല്യം 5000 ൽ നിന്നും 10000 രൂപ ആയി
- പ്രത്യേക ചികിത്സാ സഹായം 20000 ൽ നിന്നും 50000 രൂപ ആയി
- ചികിത്സാ ധനസഹായം 3000 ൽ നിന്നും 5000 രൂപ ആയി
- ഹയർ സെക്കൻഡറി മുതൽ ബിരുദ-ബിരുദാനന്തരതലം വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പ്രതിവർഷ സ്കോളർഷിപ്പ് കൊണ്ടുവന്നു. 1500 മുതൽ 7000 രൂപ വരെ വിവിധ കോഴ്സുകൾക്കുളള സ്കോളർഷിപ്പ്
ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം മൂന്നു മണിക്കൂർ പിന്നിട്ടു. 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. ബജറ്റ് പ്രസംഗത്തിൽ കെ.എം.മാണിയുടെ റെക്കോർഡ് ഐസക് മറികടന്നു. 2013 മാര്‍ച്ച് 13ന് മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് ഇത്തവണ മറികടന്നത്.
മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി. കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റല്‍ റീജ്യന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിനെ മ്യൂസിയമാക്കി മാറ്റും. രാജാരവിവർമ്മയുടെ സ്മരണയ്ക്ക് കിളിമാനൂരിൽ ആർട്ട് ഗാലറി സ്ഥാപിക്കും. കൂനൻമാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വർഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. തൃശൂരിൽ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ ശ്രീരാമകൃഷ്ണമഠത്തിന് 25 ലക്ഷം രൂപ നൽകും
എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കുമെന്ന് ധനമന്ത്രി. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്‌ക്ക് ലാപ്‌ടോപ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും.
അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 25 ശതമാനം കുറവ് വരുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുബശ്രീയുടെ സഹായത്തോടെ ക്രൈം മാപ്പിങ് നടത്തണം. കുറ്റകൃത്യങ്ങള്‍ എവിടെവച്ച് ആരില്‍ നിന്ന് സംഭവിച്ചു എന്നതടക്കം രേഖപ്പെടുത്തും.
ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ജൂലൈയിൽ കെ-ഫോൺ പദ്ധതി പൂർത്തീകരിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായിരിക്കും. കെ-ഫോൺ ആദ്യ ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. കെ.ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് സർക്കാർ 166 കോടി രൂപ നൽകും.
സർവകലാശാലയ്ക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് 5 കോടി. സർവകലാശാല അടിസ്ഥാനവികസനത്തിന് കിഫ്ബിയിൽ നിന്ന് 2,000 കോടി രൂപ നൽകും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി അനുവദിക്കും. 1000 അധ്യാപക തസ്തികകൾ സൃഷ്ടിക്കും, കോളേജുകളിൽ 10 ശതമാനം സീറ്റ് വർധന.
സംസ്ഥാന ബജറ്റിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ കേന്ദ്രത്തിനു അടിയറവ് പറയേണ്ടിവരുമെന്ന് ധനമന്ത്രി പറഞ്ഞു. "കർഷക സമരം ഐതിഹാസികമാണ്. ഭൂരിപക്ഷമുണ്ടെന്ന പേരിൽ എന്തും ചെയ്യാം എന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനു കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ അടിയറവ് പറയേണ്ടിവരും," ധനമന്ത്രി പറഞ്ഞു.
85.7 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. സ്‍കൂള്‍ പശ്‍ചാത്തല സൗകര്യത്തിന് 120 കോടി. സൗരോര്‍ജ പ്ലാന്റുകള്‍, ലാബുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയ്ക്കും സ്ഥല സൗകര്യമുണ്ടാക്കാനും പണം. ഐടി അധിഷ്ഠിത അധ്യാപക പരിശീലനം അടക്കം ഇപ്പോഴുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലവും കാര്യക്ഷമവുമാക്കും.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ശ്ലാഘനീയമെന്ന് ധനമന്ത്രി. മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ചെയ്ത നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം. ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകം അറിഞ്ഞെന്നും ധനമന്ത്രി പറഞ്ഞു.
ക്ഷേമ പെൻഷൻ തുക വീണ്ടും വർധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയത്. ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കി. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1,400 ൽ നിന്ന് 1,500 ആക്കി ഉയർത്തിയത്. എല്ലാ മാസവും ക്ഷേമ പെൻഷൻ തുക വീട്ടിലെത്തും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. കോവിഡാനന്തരം പുതിയ പുലരി പിറക്കുമെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കി ജനങ്ങൾക്കൊപ്പം സർക്കാർ മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇടക്കാല ബജറ്റുണ്ടാകും. ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights