/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഹൈക്കോടതി
തിരുവനന്തപുരം: കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയ്റ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതു പരിഗണിച്ച ജസ്റ്റിസ് ഡി.കെ.സിങ്ങാണ് ഫലം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read: കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ
ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്. കേരള സിലിബസ് വിദ്യാർഥികൾക്ക് അനുകൂലമായി മാർക്ക് ഏകീകരണം നടപ്പാക്കിയശേഷമാണ് സർക്കാർ ഫലം പ്രഖ്യാപിച്ചത്. ഈ മാറ്റം പരീക്ഷയ്ക്ക് ശേഷമാണ് നടപ്പാക്കിയതെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയത്. അതേസമയം, പ്രവേശന നടപടി തുടങ്ങാനിരിക്കെ ഫലം റദ്ദാക്കിയത് സർക്കാരിന് വൻ തിരിച്ചടിയായിട്ടുണ്ട്.
Also Read: കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്, വലഞ്ഞ് ജനങ്ങൾ
ഇത്തവണ കീം പരീക്ഷാ ഫലം വൈകിയാണ് പ്രഖ്യാപിച്ചത്. വിദഗ്ധ സമിതിയുടെ ശുപാർശകളിൽ തീരുമാനമെടുക്കാൻ സർക്കാർ വൈകിയതാണ് പരീക്ഷാ ഫലം വൈകാൻ കാരണമായത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.
Also Read: കോന്നിയിലെ ക്വാറി അപകടം: അജയ് റായിയുടെ മൃതദേഹം പുറത്തെടുത്തു
സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സർക്കാർ കോളേജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയിൽ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത്.
Read More: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us