/indian-express-malayalam/media/media_files/uploads/2019/02/kasar.jpg)
മഞ്ചേശ്വരം: കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടകൊലപാതക കേസിൽ അറസ്റ്റിലായ എ.പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കുന്നത്. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും പീതാംബരനെ കോടതിയിൽ ഹാജരാക്കുക.
കൊലപാതകങ്ങൾക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് ഒളിവിൽ പോയിരുന്നു. കാസർഗോഡ് - കർണാടക അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതകം നടന്നത് ഇദ്ദേഹത്തിന്റെ പ്രേരണയിലാണെന്ന് കാസർഗോഡ് ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് പറഞ്ഞു. മൂരിയനം മഹേഷ് കൊലക്കേസിലും പീതാംബരൻ പ്രതിയാണ്.
പീതാംബരനെ ആക്രമിച്ച കേസിൽ പ്രതികളാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും. കൃപേഷടക്കമുളളവവരെ ക്യാംപസിൽ വച്ച് മർദിച്ചതിന്റെ പ്രതികാരമായി പെരിയയിൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. പീതാംബരന് സംഘർഷത്തിൽ സാരമായി പരുക്കേറ്റു. ഇതിന്റെ പ്രതികാരം തീർക്കാനാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് ക്വട്ടേഷൻ സംഘത്തെ വരുത്തി ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us