/indian-express-malayalam/media/media_files/uploads/2019/02/Krupesh-Joshi.jpg)
മഞ്ചേശ്വരം: കാസർഗോഡ് പെരിയയിൽ നടന്ന ഇരട്ട കൊലപാതക കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലികരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കീഴില്‍ ആറ് പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും ഉള്‍പ്പെടും.
അന്വേഷണത്തിന് കർണാടക പൊലീസ് പൂർണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതിർത്തി മേഖലയായതിനാൽ പ്രതികൾ ഇങ്ങോട്ട് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് കർണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യർത്ഥിച്ചത്.
അതേസമയം, ഇന്നലെയുണ്ടായത് രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണെന്നും സിപിഎം പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലീസിന്‍റെ പ്രാഥമികന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസിൽ കൊല്ലപ്പെട്ട ഇരുവരും പ്രതികളാണ്.
ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചത്. കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us