/indian-express-malayalam/media/media_files/uploads/2021/12/Untitled-design-91.jpg)
കൊച്ചി: കണ്ണൂർ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ, ഗവർണർ സർക്കാരിനു നൽകിയ കത്ത് ഹാജരാക്കാൻ ഹർജി ഭാഗം ഹൈക്കോടതിയുടെ അനുമതി തേടി. എന്നാൽ കത്തിനു കേസിൽ പ്രസക്തിയില്ലന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.
നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നേരത്തെ വിധി പറയാൻ മാറ്റിയിരുന്നു. ഗവർണർ സർക്കാരിന് അയച്ച കത്ത് ഹാജരാക്കാൻ അനുവദിക്കണമെന്ന് ഹർജി ഭാഗം തിങ്കളാഴ്ച കോടതിയിൽ പ്രത്യേക അനുവാദം ചോദിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കോടതിക്കു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി നേരത്തെ വിധി പറയാൻ മാറ്റിയത്.
വിസിയുടെ പുനര്‍ നിയമനം യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കും യുജിസി മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. വിസിക്ക് 60 വയസ് പൂർത്തിയായ യെന്നും പുനർനിയമനം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണന്നുമാണ് ഹർജിയിലെ ആരോപണം.
ഹർജി നിലനിൽക്കില്ലന്നും പൊതു താൽപ്പര്യ ഹർജിയായാണ് പരിഗണിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല, പുനർ നിയമനമാണ് നടന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Also Read: കത്തിൽ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു; സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.