കണ്ണൂർ: ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കണ്ണൂർ തയ്യലിലെ ജനങ്ങൾ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കുട്ടിയുടെ അമ്മ ശരണ്യ കുറ്റംസമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയും ഭർത്താവും പരസ്പരം കുറ്റമാരോപിച്ചതു പൊലീസിനെ കൺഫ്യൂഷനിലാക്കി. കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയതാണെന്നു പോലും ശരണ്യ പൊലീസിനോട് പറഞ്ഞിരുന്നു. അന്വേഷണം വഴിതെറ്റിച്ചു വിടാനായിരുന്നു ഇങ്ങനെയൊരു നുണ പറഞ്ഞത്.
തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം ഇന്നലെയാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കിടക്കുന്നുണ്ടായിരുന്നത്. കുട്ടിയുടെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടി എങ്ങനെയാണ് കടപ്പുറത്തെത്തിയതെന്ന് പൊലീസ് അന്വേഷിച്ചു.
Read Also: പ്രണയിച്ച് അന്നയും റോഷനും, വില്ലനായി ശ്രീനാഥ് ഭാസി; ‘കപ്പേള’ ട്രെയ്ലർ കാണാം
കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ പ്രണവാണ് പൊലീസിൽ പരാതി നൽകിയത്. പ്രണവിനെതിരെ ശരണ്യയും ആരോപണമുന്നയിച്ചു. ഇതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചാേദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞ മൊഴികളിൽ പൊരുത്തക്കേട് തോന്നിയിരുന്നു. മൊഴിയിലെ പൊരുത്തക്കേടാണ് പിന്നീട് പ്രതിയെ കണ്ടെത്താൻ കാരണമായത്.
ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവ് മൊഴി നൽകിയത്. എന്നാൽ, കുട്ടി അച്ഛനൊപ്പം ആയിരുന്നു കിടന്നതെന്ന് ശരണ്യയും മൊഴി നൽകി. ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.
ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവ് മൊഴി നൽകിയത്. എന്നാൽ, കുട്ടി അച്ഛനൊപ്പം ആയിരുന്നു കിടന്നതെന്ന് ശരണ്യയും മൊഴി നൽകി. ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.
Read Also: രണ്ടു മാസത്തിനിടെ രണ്ടാം ഡബിൾ സെഞ്ചുറിയുമായി രാഹുൽ ദ്രാവിഡിന്റെ മകൻ
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശരണ്യയും ഭർത്താവ് പ്രണവും തമ്മില്‍ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലകപ്പെട്ട ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.
കുഞ്ഞിനെ തലയ്ക്കടിച്ചു കൊന്ന ശേഷം കടലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അച്ഛൻ പ്രണവിനൊപ്പം കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെയും എടുത്ത് പുലർച്ചെ രണ്ടുമണിക്ക് ശരണ്യ കടപ്പുറത്തേക്ക് പോകുകയായിരുന്നു. ഇവിടെവച്ച് കുഞ്ഞിനെ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ശരണ്യ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കേസ് തെളിയാൻ കാരണമായത്.