Kannur International Airport Opening Today by CM Pinrayi Vijayan: കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ആദ്യ വിമാനം പറന്നുയരുമ്പോൾ ചരിത്രത്താളുകളിൽ സ്വന്തം പേര് എഴുതി ചേർക്കുകയാണ് അതിലെ ഓരോ യാത്രക്കാരും. അബുദാബിയിലേക്കാണ് ആദ്യ വിമാനം. 186 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുക.
Kannur Airport Inauguration: പറന്നുയർന്ന് കണ്ണൂർ, വിമാനത്താവളം നാടിന് സമർപ്പിച്ചു
രാവിലെ ആറു മണിയോടുകൂടി വായന്തോട് ജംങ്ഷനിൽനിന്നും യാത്രക്കാരെ കിയാൽ അധികൃതർ ചേർന്ന് സ്വീകരിച്ചു. ഇവരെ ബസ്സുകളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ ബൊക്കയും മാലയും നൽകി ഇവരെ സ്വീകരിച്ചു.



മന്ത്രി കെ.കെ.ശൈലജ ടീച്ചർ, പി.കെ.ശ്രീമതി, കടന്നപ്പളളി രാമചന്ദ്രൻ, കിയാൽ എംഡി എഡി എന്നിവരും സന്നിഹിതരായിരുന്നു. ആദ്യ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് യാത്രക്കാരെല്ലാം.

അത്യാധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുളളത്. 2300 ഏക്കറിൽ 2350 കോടി രൂപ ചെലവിലാണു വിമാനത്താവളത്തിന്റെ നിർമ്മാണം. കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡി(കിയാൽ)നാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം. 2350 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചെലവ്. 3050 മീറ്ററാണ് റൺവേ. ഇത് പിന്നീട് 4000 മീറ്ററാക്കും. 20 വിമാനങ്ങൾക്കു പാർക്കിങ് സൗകര്യമുണ്ട്. മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനവും വിമാനത്താവളത്തിലുണ്ട്.
Read: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും
ടെർമിനൽ കെട്ടിടത്തിന് ഒരു ലക്ഷം സ്ക്വയർ മീറ്ററിലേറെ വിസ്തൃതിയുണ്ട്. ഇതിൽ 24 ചെക്ക് ഇൻ കൗണ്ടറുകളും 16 ഇമിഗ്രേഷൻ കൗണ്ടറുകളും 8 കസ്റ്റംസ് കൗണ്ടറുകളും ഉണ്ട്. സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന പ്രത്യേകതയും കണ്ണൂർ വിമാനത്താവളത്തിലുണ്ട്. മണിക്കൂറുകളോളം കാത്തുനിന്ന് ചെക്ക് ഇൻ ചെയ്യേണ്ട ബുദ്ധിമുട്ട് അതിലൂടെ ഒഴിവാക്കാൻ കഴിയും.
Read: കണ്ണൂർ വിമാനത്താവളത്തിൽ ചരിത്രം കുറിക്കാൻ കണ്ണൂരുകാരായ പൈലറ്റ് കുടുംബം