scorecardresearch

വിദ്യ വ്യാജരേഖ ഉപയോഗിച്ചത് രണ്ടുവട്ടം, പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കാലടി സർവകലാശാല

എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് രണ്ടാം തവണയും വിദ്യ കോളേജിൽ നൽകിയത്

എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് രണ്ടാം തവണയും വിദ്യ കോളേജിൽ നൽകിയത്

author-image
WebDesk
New Update
Vidhya, sfi, ie malayalam

വിദ്യ

കൊച്ചി: കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജോലി നേടാനായി രണ്ടു തവണ വിദ്യ വ്യാജരേഖ നൽകിയതായി കണ്ടെത്തൽ. ജോലിയിൽ തുടരാനായി കഴിഞ്ഞ മാസവും എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജരേഖ നൽകി. എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് രണ്ടാം തവണയും വിദ്യ കോളേജിൽ നൽകിയത്. എന്നാൽ, അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാൽ നിയമനം ലഭിച്ചില്ല.

Advertisment

അതിനിടെ, വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ കാലടി സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്നതടക്കമുള്ള സമഗ്ര അന്വേഷണത്തിനാണ് വൈസ് ചാൻസലറുടെ ഉത്തരവ്. സംവരണത്തിന് അർഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നതും പരിശോധിക്കും.

2019 ലെ മലയാളം വിഭാഗം പിഎച്ചിഡിക്കുളള ആദ്യത്തെ പത്തുസീറ്റിന് പുറമേ അഞ്ചു പേരെ കൂടി തിരഞ്ഞെടുത്തിരുന്നു. ഇതിൽ പതിനഞ്ചാമതായിട്ടാണ് വിദ്യ പ്രവേശനം നേടിയത്. ആകെയുളള സീറ്റിൽ ഇരുപത് ശതമാനം എസ് സി / എസ് ടി സംവരണമെന്ന ചട്ടം നിലനിൽക്കെ, ഇതു പാലിക്കാതെയാണ് വിദ്യയെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം.

Advertisment

ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിദ്യം വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയത്. മഹാരാജാസ് കോളേജിന്റെ ലോഗോയും സീലും കണ്ടു സംശയം തോന്നിയ ഇന്റർവ്യൂ പാനലിലുള്ളവർ കോളജുമായി ബന്ധപ്പെട്ടപ്പെട്ടു. ഇതോടെയാണ് വിദ്യ സമർപ്പിച്ചത് വ്യാജരേഖയാണെന്ന് തെളിഞ്ഞത്. വിദ്യക്കെതിരെ അട്ടപ്പാടി സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനി ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.ജോയിയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

കോളേജ് ഗസ്റ്റ് ലക്ചററാവാന്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് വ്യാജരേഖ നല്‍കിയെന്നാണ് കേസ്. മഹാരാജാസിലും സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്ഐ നേതാവായിരുന്നു വിദ്യ. യൂണിയന്‍ ഭരണസമിതിയിലും അംഗമായിരുന്നു. എസ്എഫ്ഐ ബന്ധം ഉപയോഗിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്നാണ് ആരോപണം.

Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: