scorecardresearch

തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ട്, പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നത് ബാധകം: കെ സുധാകരന്‍

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായി.

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായി.

author-image
WebDesk
New Update
k sudhakaran, ed,kerala

കെ സുധാകരന്‍

തിരുവനന്തപുരം: ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നത് തരൂരിനും ബാധകമാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ സ്വത്താണ്.തരൂരും പാര്‍ട്ടിയും ഒറ്റക്കെട്ടായി പോകും. ആശയക്കുഴപ്പങ്ങളില്ല. തരൂരുമായി ഡല്‍ഹിയില്‍വച്ച് ചര്‍ച്ച നടത്തി. പാര്‍ട്ടി ചട്ടക്കൂടിന് അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന് ലീഗിനോട് പ്രേമാണ്. രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂവെന്ന് കെ.സുധാകരന്‍. ലീഗുകാര്‍ വര്‍ഗീയവാദികളെന്ന് പറഞ്ഞത് സി.പി.എമ്മാണെന്നും സുധാകരന്‍ പറഞ്ഞു

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചതാണ് വി ഡി സതീശന് എതിരായി വിമര്‍ശനത്തിന് കാരണം. ആര്‍ എസ് എസ് അനുകൂല പരാമര്‍ശത്തിന്റെ പേരിലാണ് കെ സുധാകരന് യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ പല നേതാക്കളും തുടക്കത്തില്‍ തരൂരിനെ നഖശിഖാന്തം എതിര്‍ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇതാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കിയതെന്ന് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

Advertisment
Kpcc K Sudhakaran Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: