/indian-express-malayalam/media/media_files/uploads/2023/06/Sudhakaran-1.jpg)
കെ.സുധാകരൻ
കൊച്ചി: കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പണം വാങ്ങുന്നത് കണ്ടെന്ന് വെളിപ്പെടുത്തല്‍. മോന്‍സന്റെ ഡ്രൈവറായ അജിത്താണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് അവകാശപ്പെട്ടു.
"പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) രണ്ട് മാസം മുന്‍പ് മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയ, സിനിമാ, പൊലീസ് മേഖലകളിൽനിന്നുള്ളവർക്ക് മോൻസൻ മാവുങ്കൽ പണം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്," അജിത് പറഞ്ഞു.
ഓരോരുത്തര്‍ക്ക് എത്ര ലക്ഷം രൂപ വീതമാണ് മോന്‍സന്‍ കൈമാറിയതെന്നും അജിത് വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമാ നിർമാതാവ് സാബു ചെറിയാന് 50 ലക്ഷം രൂപ, ഡിഐജി സുരേന്ദ്രന് 15 ലക്ഷം രൂപ, സുധാകരന് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് പണം നല്‍കിയതെന്നും സുധാകരന് പണം നല്‍കിയത് നേരിട്ട് കണ്ടെന്നും അജിത് പറയുന്നു.
കേസിലെ പരാതിക്കാരില്‍ ഒരാളായ അനൂപ് തന്നെ 25 ലക്ഷം രൂപയില്‍ നിന്നാണ് സുധാകരന് 10 ലക്ഷം കൈമാറിയത്. ഇതൊക്കെ നേരത്തെ തന്നെ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞതാണെന്നും പുറത്ത് വരാന്‍ വൈകിയതെന്താണെന്ന് തനിക്ക് അറിയില്ലെന്നും അജിത് വ്യക്തമാക്കി.
"അനൂപ് 25 ലക്ഷം രൂപയാണ് കൊണ്ടുവന്നത്. ഇക്കാര്യം സുധാകരന് അറിയില്ല. സുധാകരന് മോന്‍സന്‍ 10 ലക്ഷം രൂപ മാത്രമാണ് കൈമാറിയത്. ബാക്കി 15 ലക്ഷം രൂപം മോന്‍സന്‍ എടുക്കുകയായിരുന്നു. പണം എണ്ണിയത് താനും ജോഷി എന്നൊരു സ്റ്റാഫുമായിരുന്നു," അജിത് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.