scorecardresearch

ജിഷ്‌ണുവിന്റെ മരണം; നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്‌ണദാസ് ഒന്നാം പ്രതി

പ്രതികളെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾക്കുപിന്നാലെയാണ് ഒളിവിൽ പോയത്.

പ്രതികളെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾക്കുപിന്നാലെയാണ് ഒളിവിൽ പോയത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jishnu's mother Mahija, Police violence against jishnu's mother, ജിഷ്ണുവിന്റെ അമ്മ മഹിജ, ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമം

തൃശൂർ: നെഹ്റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്‌ണദാസ് ഒന്നാം പ്രതി. കേസ് സംബന്ധിച്ച് പൊലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. വൈസ് പ്രിൻസിപ്പളും പിആർഒയുമടക്കം 5 പേരാണ് പ്രതിപ്പട്ടികയിൽ ഉളളത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, ഗൂഢാലോചന, വ്യാജരേഖകൾ ചമയ്‌ക്കൽ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

അതേസമയം, കേസിൽ പ്രതികളായ വൈസ് പ്രിൻസിപ്പൽ അടക്കം അഞ്ചുപേർ ഒളിവിലാണ്. ഇവരെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. പ്രതികളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾക്കുപിന്നാലെയാണ് ഒളിവിൽ പോയത്.

Jishnu Pranoy Nehru College Pambadi Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: