/indian-express-malayalam/media/media_files/uploads/2017/04/avishna-1.jpg)
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുകയാണ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് നാദാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നുളള മെഡിക്കൽ സംഘമെത്തി അവിഷ്ണയ്ക്ക് ട്രിപ് നൽകി. ജിഷ്ണുവിനായി മരിക്കാനും തയാറാണെന്നും സമര രംഗത്തുനിന്ന് പിന്രമാറില്ലെന്നുമുളള നിലപാടിലാണ് അവിഷ്ണ. ബല പ്രയോഗം നടത്തി അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. ജില്ലാ കലക്ടറും ഈ നിർദേശമാണ് പൊലീസിന് നൽകിയിരിക്കുന്നത്.
ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും സമരത്തിൽ പങ്കാളികളാണ്. ജിഷ്ണുവിന്റ ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരാഹാര സമരത്തിലാണ്. അതിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരൻ ശ്രീജിത്തും നിരാഹാര സമരം ശക്തമാക്കിയിട്ടുണ്ട്. ഡ്രിപ്പും നാരങ്ങാനീരും സ്വീകരിക്കുന്നത് ഇരുവരും നിർത്തി.
 ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വീട്ടിൽ നിരാഹാരം കിടക്കുന്നുപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ ഇ.കെ.വിജയൻ, പാറയ്ക്കൽ അബ്ദുല്ല എന്നിവർ കോഴിക്കോട് വളയത്തെ വീട്ടിലെത്തി ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദർശിച്ചു. കുറ്റബോധം കൊണ്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാത്തതെന്നു ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും പ്രതിപക്ഷം എന്തുസഹായവും നകുമെന്നു അദ്ദേഹം പറഞ്ഞു.
ജിഷ്ണു പ്രണോയ്‍യുടെ മരണത്തിനു കാരണക്കാരായവരെ പിടികൂടണമെന്നും തങ്ങളോട് അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ജിഷ്ണുവിന്റെ കുടുംബം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിൽ സന്ദർശിച്ചു ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ പിടികൂടുക, ഡിജിപിയോടു പരാതി പറയാനെത്തിയ തങ്ങളെ അപമാനിച്ച കന്റോൺമെന്റ് എസി: കെ.ഇ.ബൈജു, മ്യൂസിയം എസ്ഐ: സുനിൽ എന്നിവർക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നാണ് മഹിജയും ബന്ധുക്കളും വ്യക്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us