/indian-express-malayalam/media/media_files/uploads/2017/03/high-court.jpg)
എറണാകുളം: ജിഷ്ണു പ്രണോയ് കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ സി.പി.പ്രവീണിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയാണ് സി.പി.പ്രവീൺ. പ്രവീണിനെ കൂടാതെ അഞ്ചാം പ്രതി ദിപിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയത്.
ഇതിനിടെ കേസിലെ പ്രതികൾക്കെതിരായി പൊലീസ് ചാർത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. വാദത്തിനിടെ ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ ആത്മഹത്യക്കുറിപ്പിൽ പ്രതികൾ എന്ന് പറയുന്നവരെപ്പറ്റി യാതൊരു പരാമർശവും ഇല്ലെന്നും, ഇവരെ അനാവശ്യമായി വലിച്ചിഴക്കരുതെന്നും കോടതി നിരീക്ഷിച്ചു. കേസിലെ സാക്ഷിമൊഴികൾ അംഗീകരിക്കാനികില്ലെന്നും, മുഖ്യസാക്ഷി കോളേജ് പ്രിൻസിപ്പലിന്റെ മൊഴിമാറ്റം സംശയം ഉളവാക്കുന്നതാണെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രിൻസിപ്പലിന്റെയും സഹപാഠിയുടേയും മൊഴി നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
പ്രതികൾക്ക് എതിരെ മൊഴി നൽകിയ പ്രിൻസിപ്പലിന്റെ മൊഴി അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കേരളത്തിൽ ആരെയും ജയിലിൽ അടക്കാവുന്ന സാഹചര്യമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെയും ജസ്റ്റിസ് കെ.എം.എബ്രഹാം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കയ്യടി നേടാനല്ല നീതിയുക്തമായ നടപടികളാണ് വേണ്ടതെന്നും ജഡ്ജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.