/indian-express-malayalam/media/media_files/uploads/2017/04/jishnu-22.jpg)
കോയമ്പത്തൂർ: ജിഷ്ണുക്കേസിൽ ഒളിവിലായിരുന്ന ശക്തിവേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാലാം പ്രതി സി.പി.പ്രവീണിനേയും കസ്റ്റഡിയിൽ എടുത്തതായി സൂചന. നാഗർകോവിലിൽനിന്നും പ്രവീണിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ടുകൾ. നേരത്തെ കോയമ്പത്തൂരിൽ വെച്ചാണ് ശക്തിവേലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പമ്പാടി നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പലാണ് ശക്തിവേൽ.
കോയമ്പത്തൂരിലെ നാമക്കല്ലിൽ വെച്ചാണ് എൻ.കെ.ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശക്തിവേലുൾപ്പെടെയുള്ള 3 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തൃശൂരിൽ എത്തിച്ച ശക്തിവേലിനെ ഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഇതിന് ശേഷം ഇന്ന് തന്നെ ശക്തിവേലിനെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കും. ശക്തിവേലിന്രെ ബന്ധുക്കളുടെ ഫോൺ വിവരങ്ങളിൽ നിന്നാണ് ശക്തിവേലിനെ കണ്ടെത്താനായത്. നാലാം പ്രതി സി.പി.പ്രവീൺ, ബിബിൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് വാർത്തകൾ.
ഇതോടെ ജിഷ്ണുക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിജയും കുടുംബാഗങ്ങളും നടത്തുന്ന നിരാഹാരസമരം ഒത്തു തീർപ്പാകാനുള്ള സാധ്യത ഏറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.