കൊച്ചി: അനുവാദമില്ലാതെ യുവനടിയുടെ ബോഡി ഡബിളിങ് നടത്തിയെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ മോശമായി സംസാരിച്ചെന്നുമുള്ള കേസില്‍ സംവിധായകന് ജീന്‍പോള്‍ ലാലും നടൻ ശ്രീനാഥ് ഭാസിയുമടക്കം നാലു പേർ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡിഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി പനങ്ങാട് പോലീസാണ് ജീന്‍പോളിനെതിരെ കേസെടുത്തത്.
ജീന്‍പോള്‍ ലാലിനെ കൂടാതെ നടന് ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സിനിമയിലെ ടെക്നീഷ്യന്മാരാണ് അനൂപും അനിരുദ്ധും.