scorecardresearch

സഹോദരിക്ക് നീതി കിട്ടുംവരെ സമരമെന്ന് കന്യാസ്ത്രീകൾ; പരാതിയുമായി സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

കുറ്റക്കാരനായ ബിഷപ്പിനെ സംരക്ഷിക്കാനുളള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സിപിഎം ഇടപെട്ട് ഇരയ്ക്ക് നീതി ഉറപ്പാക്കണം. സ്ത്രീ വിരുദ്ധരായ ആരെയും സംരക്ഷിക്കില്ലെന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്

കുറ്റക്കാരനായ ബിഷപ്പിനെ സംരക്ഷിക്കാനുളള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സിപിഎം ഇടപെട്ട് ഇരയ്ക്ക് നീതി ഉറപ്പാക്കണം. സ്ത്രീ വിരുദ്ധരായ ആരെയും സംരക്ഷിക്കില്ലെന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്

author-image
WebDesk
New Update
സഹോദരിക്ക് നീതി കിട്ടുംവരെ സമരമെന്ന് കന്യാസ്ത്രീകൾ; പരാതിയുമായി സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

കൊച്ചി: ജലന്ധർ ബിഷ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് വ്യക്തമാക്കി കന്യാസ്ത്രീകൾ. സഹോദരിക്ക് നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും മിഷനറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനും ആരോപണങ്ങൾക്കും പിന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആണെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.

Advertisment

അതിനിടെ, പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സംസ്ഥാന സർക്കാരിൽനിന്നും നീതി കിട്ടിയില്ലെന്ന് കാണിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകി. തുടക്കത്തിൽ അന്വേഷണം വേഗത്തിലായിരുന്നുവെന്നും എന്നാലിപ്പോൾ ഇഴഞ്ഞു നീങ്ങുകയാണെന്നും പരാതിയിൽ പറയുന്നു.

(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

കുറ്റക്കാരനായ ബിഷപ്പിനെ സംരക്ഷിക്കാനുളള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സിപിഎം ഇടപെട്ട് ഇരയ്ക്ക് നീതി ഉറപ്പാക്കണം. സ്ത്രീ വിരുദ്ധരായ ആരെയും സംരക്ഷിക്കില്ലെന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ കാര്യത്തിലും അത് ഉണ്ടാകണമെന്നും യെച്ചൂരിക്ക് അയച്ച ഇ-മെയിൽ പരാതിയിൽ പറയുന്നു.

അതേസമയം, ബിഷപ് മാർ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. സമരത്തിന് അഭിവാദ്യമർപ്പിച്ചു നിരവധി പേർ ഹൈക്കോടതി ജംങ്ഷനിലെ സമരപ്പന്തലിൽ എത്തുന്നുണ്ട്.

Advertisment

ആരും നിയമത്തിന് അതീതരല്ലെന്നും മറിച്ചൊരു തെറ്റിദ്ധാരണ ആർക്കും വേണ്ടെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രണ്ടു പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ഈ സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് ഉടൻ വിളിച്ചുവരുത്തുമെന്ന് സൂചനയുണ്ട്.

Strike Rape Cases Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: