scorecardresearch

മാര്‍ക്ക് ലിസ്റ്റ് വിവാദം: മന്ത്രിയുടെ നിലപാട് വിചിത്രം, അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന് വി ഡി സതീശന്‍

അന്വേഷണം നടത്തുമ്പോള്‍ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശന്‍ പറഞ്ഞു.

അന്വേഷണം നടത്തുമ്പോള്‍ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശന്‍ പറഞ്ഞു.

author-image
WebDesk
New Update
Lokayuktha Ordinance, VD Satheeshan

ഫയൽ ചിത്രം

മലിപ്പുറം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നിലപാട് വിചിത്രമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്എഫ്‌ഐ വനിതാ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞത്. രണ്ട് ശതമാനം അറ്റന്‍ഡന്‍സ് ഉള്ളവര്‍ എങ്ങനെ പരീക്ഷ എഴുതും. ആര്‍ഷോയെ മന്ത്രി ആര്‍ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുമ്പേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. അന്വേഷണം നടത്തുമ്പോള്‍ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശന്‍ പറഞ്ഞു.

രണ്ട് ശതമാനം ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പോലും പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. പി.എച്ച്.ഡി പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്ന എസ്.സി എസ്.ടി സെല്ലിന്റെ റിപ്പോട്ട് അട്ടിമറിച്ചത് കാലടി സര്‍വകലാശാലയിലെ വൈസ് ചാന്‍സലറാണ്. എസ്എഫ്‌ഐക്കാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment
Vd Satheeshan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: