/indian-express-malayalam/media/media_files/VuYiBKFHig31th9qE9gs.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം ക്രിസ്മസ് -ന്യൂ ഇയർ കാലത്ത് ഔട്ട്ലെറ്റുകൾ അലങ്കരിച്ച് കുടിയന്മാരെ ആകർഷിച്ച ബെവ്കോയുടെ നീക്കം പാളിയില്ല. മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് ഈ കാലയളവിൽ മദ്യവിൽപ്പനയിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഈ ക്രിസ്മസ്-പുതുവത്സര സീസണിൽ കേരളം കുടിച്ചു തീർത്തത് 543.13 കോടി രൂപയുടെ മദ്യമാണ്. ഡിസംബർ 22 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 27 കോടി രൂപയുടെ വർദ്ധനവാണ് ഈ തവണ ഉണ്ടായിരിക്കുന്നത്.
വിൽപ്പനയുടെ കാര്യത്തിൽ നഗരങ്ങളിലെ ഔട്ട്ലെറ്റുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 1.02 കോടി രൂപയുടെ മദ്യം വിറ്റുകൊണ്ട് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ടലെറ്റ് ഒന്നാമതെത്തിയപ്പോൾ കൊച്ചിയിലെ രവിപുരത്തെ വിപണന കേന്ദ്രമാണ് രണ്ടാം സ്ഥാനത്തുള്ളത്. 77.06 ലക്ഷം രൂപയാണ് ഇവിടെ വിറ്റത്. 76.06 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുട ഔട്ടലെറ്റാണ് മൂന്നാം സ്ഥാനത്ത്. പുതുവത്സര തലേ ദിവസമായ ഇന്നലെ മാത്രം സംസ്ഥാനം കുടിച്ചു തീർത്തത് 94.54 കോടി രൂപയുടെ മദ്യമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ക്രിസ്മസ് കാലത്തെ മാത്രം കണക്കെടുത്താലും കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവാണ് മദ്യവിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ക്രിസ്മസ് കാലത്തെ 3 ദിവസത്തെ കണക്കെടുത്താൽ 230.47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്താകെ വിറ്റത്. കഴിഞ്ഞ വർഷത്തെ വിൽപ്പന 210.35 കോടി രൂപയായിരുന്നു. ന്യൂ ഇയർ കാലത്തെ റെക്കോർഡ് നഗരപ്രദേശങ്ങൾ കോണ്ടുപോയെങ്കിലും ക്രിസ്മസിന്റെ തലേ ദിവസത്തെ മദ്യ വിൽപ്പനയിൽ 63.85 ലക്ഷം രൂപയുമായി ചാലക്കുടിയാണ് ഒന്നാമതെത്തിയത്.
Read More: പുതുവർഷ പുലരിയിൽ പുതുതുടക്കവുമായി ഐഎസ്ആർഒ; ഒപ്പം കേരളത്തിന്റെ പെൺകരുത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us