/indian-express-malayalam/media/media_files/uploads/2017/08/Private-BusOut.jpg)
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ഗതാഗത വകുപ്പ്. ലോക്ക്ഡൗണിനു ശേഷം സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെ സർവീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണ് ഈ നിർദേശം. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നൽകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക്ഡൗണിനുശേഷം ബസിൽ രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾ മാത്രം, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടുപേർ, യാത്രക്കാരെ നിർത്തി കൊണ്ടുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെ ബസ് സർവീസുകൾ തുടങ്ങാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഒരു ബസ് ഓടിയിരുന്ന സ്ഥാനത്ത് മൂന്നു ബസുകൾ സർവീസ് നടത്തേണ്ടി വരും. മാത്രമല്ല ഒരു ദിവസം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും. ഈ നഷ്ടം നികത്താൻ കഴിയുന്ന തരത്തിൽ ടിക്കറ്റ് ചാർജ് കൂട്ടണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.
Read Also: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക്
കർശനമായ നിയന്ത്രണങ്ങൾ പാലിച്ചും നഷ്ടം സഹിച്ചും ബസ് സർവീസുകൾ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ രംഗത്തുവന്നിട്ടുണ്ട്. ഒരു വർഷത്തേയ്ക്ക് ബസുകൾ ഓടിക്കാൻ സാധിക്കില്ലെന്ന് കാണിച്ച് ബസ് ഉടമകൾ സർക്കാരിന് സ്റ്റോപ്പേജ് അപേക്ഷ നൽകി. സംസ്ഥാനത്ത് ആകെ 12000 ത്തോളം ബസ്സുകളാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ഗതാഗത വകുപ്പ് സർക്കാരിനു മുന്നിൽ വച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.