തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കേരളത്തിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്തു രണ്ടു മുതൽ 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
കേരള തീരത്തോടു ചേർന്നു കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നു നിർദേശമുണ്ട്. ഞായറാഴ്ച മധ്യ-പടിഞ്ഞാറൻ അറബിക്കടലിലും, അതിനോടു ചേർന്നുള്ള തെക്കു പടിഞ്ഞാറൻ അറബിക്കടലിലും, തെക്ക് ബംഗാൾ ഉൾക്കടലിലും, അതിനോടു ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും, വടക്ക് ബംഗാൾ ഉൾക്കടലിലും, തെക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരത്തും തെക്കു പടിഞ്ഞാറു ദിശയിൽനിന്നു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതായി മൽസ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദേശത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണ്‍സൂണ്‍ നിറഞ്ഞ് പെയ്യേണ്ട ജൂണ്‍ മാസം കഴിയുമ്പോള്‍ കിട്ടേണ്ടതില്‍ പകുതി പോലും മഴ കിട്ടാതെ സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലാണ്. വേനല്‍ മഴയുടെ കുറവ് കാര്യമായി ബാധിച്ച കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നതോടെ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും ഏറെക്കുറെ പരിഹരിക്കാനാവുമെന്നതായിരുന്നു കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രതീക്ഷ. എന്നാല്‍ കാര്യമായ മഴ കേരളത്തിലെവിടെയും ലഭിച്ചില്ല. ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്നാണെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.