/indian-express-malayalam/media/media_files/uploads/2017/02/arrest-1.jpg)
സസ്പെൻഷൻ പിൻവലിച്ച് ഇന്ന് സർവീസിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്
ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോ. എൽ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് ഡോ. എൽ മനോജ് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തിൽ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.
സസ്പെൻഷൻ പിൻവലിച്ച് ഇന്ന് സർവീസിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൈക്കൂലി പണം ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്ന് നിർദേശമുണ്ടായിരുന്നു.
Read More
- Kerala Bumper Lottery Result 2024:ചുരം കയറിയ ഭാഗ്യം പശ്ചിമഘട്ടം കടന്നുപോയോ?
- Kerala Onam Bumper Winner 2024:ചുരം കയറി ഭാഗ്യം; തിരുവോണം ബംപർ അടിച്ചത് വയനാട്ടിൽ
- Kerala Bumper Lottery Result 2024: ഓണം ബമ്പർ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റ് നമ്പരിന്
- ഷെയറിട്ട് ഓണം ബമ്പർ വാങ്ങുന്നവർ അറിയാൻ, സമ്മാനതുക കൈമാറുന്നത് ഇങ്ങനെയാണ്
- ബമ്പർ അടിച്ചെന്ന് അറിഞ്ഞത് രാത്രിയിൽ, സുഖമായി ഉറങ്ങി; കോടിപതിയായി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.