/indian-express-malayalam/media/media_files/uploads/2017/09/tom-uzhunnalil-21728494_1488076174608025_4080200296619188375_n.jpg)
തിരുവനന്തപുരം: ഭീകരരുടെ തടവിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ചയെന്നും സലേഷ്യൻ സഭാ പ്രതിനിധികൾ ഒപ്പമുണ്ടായിരുന്നെന്നും സലേഷ്യൻ ന്യൂസ് ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു.
ഭീകരർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഫാദർ ടോം ഉഴുന്നാലില്‍ പറഞ്ഞു. ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം തനിക്ക് ഉണ്ടായിരുന്നില്ലെന്നും സെലേഷ്യൻ സഭയുടെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഫാദർ വ്യക്തമാക്കി.
ശാരീരികാവസ്ഥ മോശമായതിനാൽ പ്രമേഹത്തിനുള്ള മരുന്ന് തനിക്ക് നൽകിയിരുന്നു. തട്ടിക്കൊണ്ട് പോയവർ ഇംഗ്ലീഷും അറബിയുമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ കഴിഞ്ഞ ദിവസം രാവിലെയാണ് മോചിപ്പിച്ചത്. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം.
സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. 2016 മാർച്ച് നാലിനാണു ഐഎസ് ഭീകരർ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനുശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.
നേരത്തേ സഹായാഭ്യാര്‍ഥനയുമായി ടോമിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. തന്‍റെ മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്നും ഫാദര്‍ വീഡിയോയില്‍ പരാതിപ്പെട്ടിരുന്നു. തന്‍റെ ആരോഗ്യനില മോശമാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുകയുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.